തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയോട് അനുബന്ധിച്ച് നടത്തിയ കന്നുകാലി പ്രദര്‍ശനത്തില്‍ കോലാനി നടുക്കണ്ടം തെരുവേല്‍ സാജന്റെ ലക്ഷ്മിക്കുട്ടി എന്ന മൂന്നു വയസ്സുകാരി പശു ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള പൊങ്കന്നൂര്‍ ഇനം പശുവാണ് ലക്ഷ്മിക്കുട്ടി. ഇതിന് മൂന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെ പാല് ലഭിക്കും. 70 സെന്റിമീറ്റര്‍ ഉയരം മാത്രമാണ് ഇതിനുള്ളത്. ഇതേ ഇനത്തിലുള്ള നാലു വയസ്സുള്ള മൂരിക്കുട്ടനും സാജനുണ്ട്. എച്ച്. എഫ് ഇനത്തില്‍പ്പെട്ട വേറെ രണ്ടു പശുക്കളെയും സാജന് വളര്‍ത്തുന്നുണ്ട്.കാലിപ്രദര്‍ശനത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയവര്‍ – സജി ജനാര്ദ്ദനന്, പുത്തന്‍പുരയ്ക്കല്‍, വണ്ണപ്പുറം (എച്ച്.എഫ്.വിഭാഗം), ഇടവെട്ടി മുല്ലശ്ശേരി ആഷിക് (ജേഴ്സി വിഭാഗം), നാകപ്പുഴ കൊമ്പനാല്‍ പ്രസാദ് (സുനന്ദിനി), തെക്കുംഭാഗം വട്ടക്കുന്നേല്‍ വിന്‍സന്റ് ജോര്‍ജ് (എരുമ വിഭാഗം), മൈലക്കൊമ്പ് പാറച്ചാലില്‍ പി.പി. തമ്പാന് (കിടാരി വിഭാഗം), വണ്ണപ്പുറം പുത്തന്‍പുരയ്ക്കല്‍ സി.ജി. സനിലും (കിടാവ് വിഭാഗം). പാറപ്പുഴ തകരപ്പിള്ളില്‍ സോജന് (ആട്ആണ് വിഭാഗം) വഴിത്തല മണിമലയില്‍ ലിജോ ജോസഫ് (ആട് പെണ് വിഭാഗം).എച്ച്. എഫ്., ജേഴ്സി, സുനന്ദിനി, എരുമ വിഭാഗങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 2500 രൂപയും നല്കി. കിടാരി വിഭാഗത്തിന് ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നല്കി. ആട് വിഭാഗങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 2000 രൂപയാണ് നല്‍കിയത്. പ്രദര്‍ശനമത്സരത്തില്‍ പങ്കെടുത്ത എല്ലാ ഉരുക്കള്‍ക്കും കേരള ഫീഡ്സ് കാലിത്തീറ്റ നല്കി.പ്രതിദിനം 40 ലിറ്റര്‍ വരെ പാല് ലഭിക്കുന്ന പശുക്കള്‍ പ്രദര്‍ശനത്തില്‍ എത്തിയിരുന്നു. ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള ഫീഡ്സ് ചെയര്മാന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്സ്.എം.പി. അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ചന്ദ്രന്‍കുട്ടി, കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് മാനേജിംഗഗ
് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ഷെവ. ഷിബു തെക്കുംപുറം, മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലാ ഓഫീസര്‍ ആര്. ശ്രീനിവാസന്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ് പി. എബ്രാഹം, പോള്‍ കുഴിപ്പിള്ളില്‍, ബീന ബിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: