ന്യൂദല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ദല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. രണ്ട് ജെയ്ഷ മുഹമ്മദ് ഭീകരര്‍ ദല്‍ഹിയിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിപ്പ് നല്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ദല്‍ഹി പോലീസ് മേധാവി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നടത്തിയ ആക്രമണങ്ങളില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ജെയ്ഷ മുഹമ്മദ് തീവ്രവാദ സംഘമാണ് ദല്‍ഹിയില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന സൂചന.
ദേശീയ സുരക്ഷാ സേനയുടെ (എന്‍എസ്ജി) സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് (എസ്എജി) ഡല്‍ഹിയിലെത്തി. വിമാനത്താവളം, റയില്‍വേ, മെട്രോ സ്റ്റേഷനുകള്‍, തന്ത്ര പ്രധാന സ്ഥലങ്ങളിലും പ്രത്യേക സായുധ സേനയെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: