തോട്ടപ്പള്ളി: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ നോക്കുകുത്തിയായി. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വഴി ഉദ്യോഗസ്ഥരും കരാറുകാരും ലക്ഷങ്ങള്‍ തട്ടുന്നു.
മാസങ്ങളായി മണല്‍ അടിഞ്ഞുകൂടി മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബര്‍ പ്രയോജനമില്ലാതെ കിടക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ നിരുത്തരവാദമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ പാഴാക്കുന്നത്. നിലവില്‍ ഐആര്‍ഇയുടെ മണലൂറ്റ് കേന്ദ്രമായി ഹാര്‍ബറിനെ മാറ്റിയതിനു പിന്നാലെയാണ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗവും അവഗണിക്കുന്നത്. ഹാര്‍ബറിനുള്ളില്‍ കടലിനോടു ചേര്‍ന്ന് നിലവില്‍ ലേലഹാള്‍ നിലനില്‍ക്കേ ഇതിനോടു ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കിവീണ്ടും പുതിയ ലേലഹാള്‍ പണിയുന്നതിലും അഴിമതിയുണ്ട്.
എന്നാല്‍ കിഴക്കുഭാഗത്തെ രണ്ടു ലേലഹാള്‍ കെട്ടിടങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നിരിക്കെ ഇതിനകത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നതുംഅഴിമതിയുടെ ഭാഗമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഹാര്‍ബറിനെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴിലില്ലാതെ അലയുമ്പോഴാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്. നിലവിലെ ഹാര്‍ബര്‍ ഉപയോഗ യോഗ്യമാക്കാന്‍ 70കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് സര്‍ക്കാരിന് പ്രോജക്ട് സമര്‍പ്പിച്ചിരുന്നു.
നിലവിലെ തെക്കേ പുലിമൂട്ടില്‍ നിന്നും വടക്കുമാറി 470 മീറ്റര്‍ നീളത്തിലും വടക്കേ പുലിമുട്ടില്‍ നിന്നും വടക്കോട്ടുമാറി 410 മീറ്റര്‍ പടിഞ്ഞാറോട്ടും കിഴക്കേഭാഗത്ത് ജെട്ടിയോടും കൂടിയ ഹാര്‍ബറാണ് ഇവിടെ നിര്‍മ്മിക്കേണ്ടതെന്ന പ്രോജക്ടാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. അടിയന്തരമായി ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും മണലൂറ്റില്‍ നിന്നും ഐആര്‍ഇ പിന്മാറണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: