കൊച്ചി: വിവിധ എന്‍ട്രന്‍സ് പരിശീലനങ്ങള്‍ക്ക് സഹായകമാകുന്ന ‘എന്‍ട്രി’ എന്ന ആപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടുന്നു. അത്യാധുനിക ഇ-ലേണിങ് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറമേ സമാന സേവനങ്ങളോടുകൂടിയ വെബ് പ്ലാറ്റ്ഫോമും ലഭ്യമാണ്. രാഹുല്‍ രമേശ്, വിശാല്‍ ഹരി, ഋഷികേശ് കെ.ബി., ജിബിന്‍ ജോസ്, മുഹമ്മദ് ഹിസാമുദ്ദീന്, മന്സീല് മുഹമ്മദ്, റാഷിദ് മുഹ്യുദ്ദീന്‍, ഷാഹുല്‍ ഹമീദ്, രോഹന് സാം എന്നീ യുവ എഞ്ചിനീയര്‍മാരാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
ഓരോ വിഷയവും ഓരോ കോഴ്സ് ആയും ഓരോ കോഴ്സും വിവിധ ചാപ്റ്ററുകളായും വിഭജിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ചാപ്റ്റര്‍ തെരഞ്ഞെടുക്കാനും എത്ര പരീക്ഷകള്‍ വേണമെങ്കിലും പരിശീലിച്ചു നോക്കാനും സാധിക്കും. ഓരോ തവണയും പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് വിലയിരുത്തപ്പെടുന്ന എന്‍ട്രിയുടെ സവിശേഷ സ്റ്റാര്‍ ബേസ്ഡ് റേറ്റിങ് സിസ്റ്റം വിദ്യാര്‍ത്ഥിക്ക് ചാപ്റ്ററുകളില്‍ മികവ് പുലര്‍ത്തിയോ എന്ന് അറിയാന്‍ സഹായിക്കുന്നു. 30,000 ത്തോളം എന്‍ട്രന്‍സ് സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളുടെ വിശദീകരണവും വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തരം കണ്ടെത്താനുള്ള ഫോര്‍മുലകളും എളുപ്പവഴികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എന്‍ട്രിയുടെ ആധുനിക മെഷീന് ലേണിങ് അല്‍ഗോരിതം കൂടുതല്‍ ടെസ്റ്റുകള്‍ എടുക്കുന്നതിനനുസരിച്ച് വിദ്യാര്‍ത്ഥിക്ക് പ്രയാസമുള്ള പാഠഭാഗങ്ങള്‍ കണ്ടെത്തി തുടര്‍ പരീക്ഷകളില്‍ അത്തരം പാഠഭാഗങ്ങളില്‍ കൂടുതല്‍ പരിശീലനം നേടാനുള്ള അവസരം നല്കുന്നു. രക്ഷിതാവിന് വിദ്യാര്‍ത്ഥിയുടെ പഠന നിലവാരം എസ്എംഎസ് മുഖേന അറിയാനുള്ള സൗകര്യവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: