ലണ്ടന്‍: സ്തനാര്‍ബുദം വ്യാപിപ്പിക്കുന്നത് തടയാന്‍ പുതിയ ചികിത്സാരീതി കണ്ടെത്തി. ഉപ്പ്സാല സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പ്രത്യേക തെറാപ്പികൊണ്ട് സ്തനാര്‍ബുദത്തെ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്. തെറാനോസ്റ്റിക്സ് എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
മുമ്പത്തേതിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും ഫലപ്രദമായതുമാണ് സ്താനാര്ബുദത്തിനുള്ള പുതിയ ചികിത്സാ രീതി. ഹ്യൂമണ്‍ എപിഡെര്‍മല്‍ ഗ്രോത് ഫാക്ടര്‍ റെസീപ്റ്റര് ടൈപ്പ് ടു എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്തനാര്‍ബുദ രോഗം അളക്കുന്നത്. പുതിയ ചികിത്സാവിധി കൃത്യമായി പിന്തുടരാന് സാധിക്കുമെങ്കില്‍ ജീവന് സംരക്ഷിക്കാമെന്ന് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നുണ്ട്.
സര്ജറിയാലും ബയോപ്സിസും വഴി കരള്‍ എല്ലുകള്‍ മറ്റ് അവയവങ്ങള്‍ എന്നിവയില്‍നിന്നും ലഭിക്കുന്ന സാംപിളുകള്‍ പരിശോധിച്ചാണ് അര്‍ബുദരോഗ നിര്‍ണ്ണയം നടത്തുന്നത്. സ്താനാര്‍ബുദം ബാധിച്ച് ചികിത്സ നടത്തിയിരുന്ന 16ഓളം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് പുതിയ ചികിത്സാരീതി കണ്ടുപിടിച്ചത്. പരിശോധിച്ചതില്‍ 12 പേര്‍ക്ക് ട്യൂമര്‍ സ്ഥിരീകരിക്കുകയും ബാക്കി നാലു പേര് രോഗ ബാധിതരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പുതിയ ചികിത്സാവിധി പ്രകാരം ട്യൂമര്‍ പ്രാരംഭഘട്ടം കടന്നവര്‍ക്ക് മരുന്നകളോടൊപ്പം ഗവേഷകര്‍ കണ്ടുപിടിച്ച പ്രത്യേക തെറാപ്പിയും നടത്തുകയാണെങ്കില്‍ അത് ഭാവിയിലേക്കും പ്രയോജനമാവുന്നതാണ്. ഇതിനോടകം തന്നെ രണ്ടുരോഗികള്‍ തെറാപ്പി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
മരുന്നുകളോട് വളരെ അനുകൂലമായി അവര്‍ പ്രതികരിക്കുന്നുണ്ടെന്നും ഉപ്പ്സാല സര്‍വ്വകലാശാല ഗവേഷകന് ജെന്‍സ് സോറെന്സെന് അറിയിച്ചു. അതേസമയം സ്താനാര്‍ബുദ ചികിത്സാരീതി കൂടുതല്‍ രോഗികളിലേക്കും വ്യാപിപ്പിക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: