കൊട്ടിഘോഷിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്ലീനത്തിന്റെ ലക്ഷ്യം തെറ്റി വിപ്ലവമെന്നത് കോണ്‍ഗ്രസ് കക്കൂസില്‍ ‘പ്ലീം’ എന്നു വീണത് പാര്‍ട്ടിക്കകത്ത് തുരപ്പന്മാരുണ്ടെന്നതിന് തെളിവാണ്. റഷ്യന്‍ കോണ്‍ഗ്രസിന്റെ മറപറ്റി വളര്‍ന്ന ഇന്ദിരാ കോണ്‍ഗ്രസിനെ ‘ഇന്‍ഡോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി’യും അതുവഴി സിപിഐ എന്ന കപടവിപ്ലവ നേതാക്കളും ചില മുതലാളിക്ലബുകളും ചേര്‍ന്ന് ഇങ്ങു കേരളത്തില്‍ റഷ്യന്‍ ആജ്ഞക്കൊത്ത് ഇന്ദിരാ ആരാധകനായിരുന്ന കെ.കരുണാകരന് അടക്കി ‘അടിയന്തരമായി’ വാണത് ക്രൂര സത്യം! അന്നു സിപിഐ കോണ്‍ഗ്രസ് പണച്ചാക്കിന്റെ സുഖലോലുപതയില്‍ മതിമറന്ന് വിലസിയപ്പോള്‍ അവസരം നഷ്ടപ്പെട്ട കുണ്ഠിതം ചൈനീസ് ചെമ്പടവാലാട്ടികള്ക്കും ഉണ്ടായിരുന്നുവെന്നത് ഇന്നത്തെ ചെളിക്കുണ്ടിലെ വീഴ്ചക്ക് കാരണമായി.
ബാലകൃഷ്ണപിള്ളയുടെയും നീലലോഹിതനാടാരുടെയും മദനിയുടെയുമൊക്കെ ഔദാര്യത്തില്‍ ഇന്ന് കേരളത്തില്‍ ഗീര്‍വാണം മുഴക്കാന്‍ വിഎസിനും പിണറായിക്കും കോടിയേരിക്കുമൊക്കെ കഴിയുകയെന്നത് മഹത്തായ ഒക്ടോബര്‍ വിപ്ലവം തന്നെയല്ലേ? പെണ്ണുകേസിലും മദ്യവ്യാപാരത്തിലും നട്ടംതിരിയുന്ന, മുസ്ലിംലീഗെന്ന ഗൂഢവര്ഗീയ കക്ഷിയുടെയും കേരളാ കോണ്‍ഗ്രസെന്ന വമ്പന്‍ സ്രാവിന്റെയും ഔദാര്യത്തില്‍, വേശ്യയുടെ ചാരിത്രപ്രസംഗം പോലെ അതുമിതും പറയുന്ന സുധീരനും ചെന്നിത്തലയുമൊക്കെ ഖദറിട്ടു നാടകമാടുകയാണ്. തൂത്തെറിയേണ്ടതല്ലേ ഇവറ്റകളെ!
സി.എല്‍.എന്‍.സ്വാമി, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: