ഇരിട്ടി: ബിഷപ് വള്ളോപ്പിള്ളി സ്മാരക പുരസ്കാര സമര്‍പ്പണവും മദ്യ വര്‍ജന പ്രസ്ഥാനത്തിന്റെ 38-ാം വാര്‍ഷികവും അഞ്ചിന് ഉച്ച കഴിഞ്ഞ് 2.30ന് എടൂരില്‍ നടക്കും. എടൂര്‍ മെന്‍സ ക്രിസ്റ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ രൂപത ബിഷപ് റവ. ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. മദ്യനിരോധന സമതി സംസ്ഥാന പ്രസിഡന്റും, കെസിബിസി മദ്യവിരുദ്ധ സമതി ഡയറക്ടറുമായ ഫാ.തോമസ് തൈതോട്ടം ആമുഖ പ്രഭാഷണം നടത്തും. ബിഷപ് വള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പോണാട്ട് നടത്തും. പുരസ്കാര സമര്‍പ്പണം ആര്‍ച്ച് ബിഷപ് മാര്‍. ജോര്‍ജ് ഞരളക്കാട്ട് നിര്‍വഹിക്കും. പുരസ്കാര ജേതാവിനെകെസിബിസി മദ്യവിരുദ്ധ സമിതി അസി.ഡയറക്ടര്‍ റവ. ഡോ. ജോണ്സണ് അന്ത്യാംകുളം പരിചയപെടുത്തും. ഡോ..സിറിയക് തോമസ്, സണ്ണി ജോസഫ് എംഎല്‍എ, പ്രഫ. മുഹമ്മദ് അഹമ്മദ്, ടി.പി.ആര്.നാഥ്, ഡോ.കെ.വി.ഫിലോമിന, അയോണ എലിസബത്ത് എന്നിവര്‍ പ്രസംഗിക്കും. എടൂര്‍ ഫൊറോന വികാരി ഫാ. ആന്‍ഡ്രൂസ് തെക്കേല്‍ സ്വാഗതവും തങ്കച്ചന് കൊല്ലക്കൊമ്പില്‍ നന്ദിയും പറയും. ബിഷപ് വള്ളോപ്പിള്ളി സ്മാരക പുരസ്കാരം സംസ്ഥാനത്തെ ഏറ്റവും മികച്ച സാമൂഹ്യ, സാംസ്കാരിക, ലഹരി വിരുദ്ധ പ്രവര്‍ത്തകനും കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചെയര്‍മാനും , ന്യൂനപക്ഷ ദേശീയ വിദ്യാഭ്യാസ കമ്മീഷന് മുന്‍ അംഗവുമായ ഡോ. സിറിയക് തോമസിനാണ് നല്‍കുന്നത്. 25,000 രൂപയും, പ്രശസ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ചിന് ഉച്ച കഴിഞ്ഞ് രണ്ടരക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ ബിഷപ് വള്ളോപ്പള്ളി നഗറിലേക്ക് സ്വീകരിച്ചാനയിക്കും . തുടര്‍ന്ന് ബിഷപ് വള്ളോപ്പിള്ളിയുടെ ഛായാ ചിത്രത്തില്‍ കുടിയേറ്റ ജനതക്കായി വിശിഷ്ടാതിഥികള്‍ പുഷ്പാര്‍ച്ചനയും നടത്തും. പരിപാടിക്ക് മുന്നോടിയായി ഇന്ന് കുന്നോത്ത്, എടൂര്‍, നെല്ലിക്കാംപൊയില്‍, പേരാവൂര്‍ മേഖലകളില്‍ ബൈക്കില്‍ വിളംബര റാലി നടത്തും. ഏബ്രഹാം പാരിക്കാപ്പള്ളി, ബേബികോഴിക്കാടന്, ജയിസ് എന്‍. പോള്‍, ജയിസണ്‍ മര്‍ക്കോസ്, മാത്യുചെറുപറമ്പില്, ജോയിച്ചന്‍ കൊട്ടാരത്തില്‍, ദേവസ്യ കാരണത്തുപറമ്പില് എന്നിവര്‍ വിളംബര ജാഥക്ക് നേതൃത്വം നല്‍കും. അതിരൂപതയിലെ വിവിധ ഇടവകളില്‍ നിന്നായി വാഹനങ്ങളില്‍ എത്തുന്നവര്‍ എടൂര്‍ ടൗണിലുള്ള വിശുദ്ധ അല്ഫോന്സായുടെ കുരിശടിയില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. വാഹനങ്ങളില്‍ മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ തൂവെള്ള പതാകയുണ്ടായിരിക്കണമെന്നും ഫാ. തോമസ് തൈതോട്ടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: