തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വരലയ -കൈരളി യേശുദാസ് സംഗീത പുരസ്കാരത്തിന് സംഗീത സംവിധായകന് ഔസേപ്പച്ചന് അര്‍ഹനായി. സംഗീതലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പിന്നണിഗായിക വാണി ജയറാമിനാണ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഈ മാസം അവസാനം തിരുവനന്തപുരത്ത് ഗന്ധര്‍വസന്ധ്യയില്‍ കെ.ജെ. യേശുദാസ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ജൂറി ചെയര്മാന് എം.എ ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവാര്‍ഡ് ജേതാക്കളുള്‍പ്പെടെ ഇരുപതോളം ഗായകര്‍ ഗന്ധര്‍വസന്ധ്യയില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ എം.ജയചന്ദ്രന്, സ്വരലയ ജനറല്‍ സെക്രട്ടറി ഇ.എം നജീബ്, കൈരളി ഡയറക്ടര്‍ വെങ്കിട്ടരാമന്, സ്വരലയ ട്രഷറര്‍ തോമസ് ഫിലിപ്പ്, കോ-ഓര്‍ഡിനേറ്റര്‍ ആര്.എസ് ബാബു, എ.ജെ പീറ്റര്‍, ജി. സുന്ദരേശന് എന്നിവരും പങ്കെടുത്തു. എം.എ ബേബിക്കു പുറമെ ഡോ. ഓമനക്കുട്ടി, എം. ജയചന്ദ്രന്, കെ.വി മോഹന്‍കുമാര്‍, രവിമേനോന്, ജി. രാജ്മോഹന്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: