കൊച്ചി: ആയുര്‍വേദ സര്‍വകലാശാല എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ 37-ാം സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആയുര്‍വേദ ഡോക്ടര്‍മാരുടെ ഉപരി പഠന സാധ്യതകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു. ആലുവയില്‍ നടന്ന സമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ചികിത്സാ രംഗത്ത് ഗവേഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ആയുര്‍വേദ വിദ്യാഭ്യാസ രംഗത്തെ അപര്യാപ്തതകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ആ
അസോസിയേഷന്റെ ഭിഷക് രത്ന അവാര്‍ഡ് ഡോ. സി.ഡി. സഹദേവന് (തൊടുപുഴ), ആയുര്‍വേദ പ്രചാരകന് പുരസ്കാരം ഡോ. കെ. ജ്യോതിലാല്‍ (തിരുവനന്തപുരം), മാധ്യമ അവാര്‍ഡ് മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് പി.കെ. ജയചന്ദ്രന്, ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാര്‍ഡ് ഡോ. ഹുറയാര്‍ കുട്ടി (പാലക്കാട്), ലെജന്‍ഡ് ഭിഷക് പ്രതിഭ പുരസ്കാരം ഡോ. വഹീദ റഹ്മാന് (പത്തനംതിട്ട), യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ് ഡോ. ദേവി ആര്. നായര്‍ (തൃശൂര്‍) എന്നിവര്‍ അര്‍ഹരായി.
അസോസിയേഷന് പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് വി.വി. രമേശന്, ഡോ. കെ. അനില്‍ കുമാര്‍, ആരോഗ്യ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ.നളിനാക്ഷന്, ഡോ.രഘുനാഥന് നായര്‍, ഡോ.ഷര്‍മദ് ഖാന്, ഡോ.എ. അജയന്, ഡോ.പി.എം. വാര്യര്‍, ഡോ.ബേബി കൃഷ്ണന്, ഡോ.എസ്. ജി. രമേശ് വാര്യര്‍, ഡോ. ഹണി പ്രസാദ്, ഡോ.കിരാത മൂര്‍ത്തി, ഡോ. ദേവരാജന്‍, ഡോ.കെ.എ. റിയാസ്, ഡോ. ജയ് മോഹന്‍ ദേവ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. രജിത് ആനന്ദന് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ദേവിദാസ് വെള്ളോഡി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: