കോഴിക്കോട്: കോഴിക്കോട് നടന്ന ചുംബനത്തെരുവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഞാറ്റുവേലയെന്ന സംഘടനക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരണം. മാവോയിസ്റ്റ് ആശയപ്രചാരണത്തിന്റെ ഭാഗമയി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് കോഴിക്കോട്ട് ചുംബനത്തെരുവ് സംഘടിപ്പിച്ചത്. സംഘടനയുമായി ബന്ധപ്പെട്ടവര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്.
പ്രതിഷേധ സമരങ്ങളും, കൂട്ടായ്മകളും സംഘടിപ്പിച്ച് മാവോയിസ്റ്റ് ആശയങ്ങളാണ് സംഘടന പ്രചരിപ്പിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ലഘുലേഖകള്‍ വയനാട്ടിലെ വൈത്തിരി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ഇവരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചുംബനസമരത്തിന് മുന്‍പ് നീറ്റാജലാറ്റിന്‍ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ചുംബനത്തെരുവ് സമരത്തില്‍ അറസ്റ്റിലായവരുടെ മൊബൈല്‍ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഞാറ്റുവേലയുടെ നേതൃസ്ഥാനത്തുള്ളവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ആയുധ പരിശിലനം നേടിയവരാണ് സമരരംഗത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതെന്നും മുന്‍കൂട്ടിയുള്ള ആസൂത്രണം ഇതിനുണ്ടായിരുന്നുവെന്നുമാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: