വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ സെക്രട്ടറി ഹില്ലരി ക്ലിന്റണും ചേര്‍ന്നാണ് ഭീകരസംഘടനയായ ഐഎസിനെ സൃഷ്ടിച്ചതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് മത്സരിക്കുന്നവരില്‍ മുന്‍പന്തിയിലുള്ള ഡൊണാള്‍ഡ് ട്രംപ്. മിസിസിപ്പിയിലെ ബിലോക്സിയില് തെരഞ്ഞെടുപ്പ് കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ഐഎസിനെ വളര്‍ത്തിയതും ഹില്ലരിയും ഒബാമയും ചേര്‍ന്നാണെന്നും ഇറാന് അയല്‍ക്കാരായ സൗദി അറേബ്യയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
മുസ്ലിം കുടിയേറ്റക്കാരെ യുഎസിലെത്തിക്കുന്നതില്നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ട്രംപ് കഴിഞ്ഞമാസം വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഐഎസിന്റെ ഏറ്റവും മികച്ച റിക്രൂട്ടര്‍ എന്നാണ് ട്രംപിനെ ഹില്ലരി വിശേഷിപ്പിച്ചത്. ഈവര്‍ഷം നവംബര്‍ എട്ടിനാണ് യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: