കൊച്ചി: വേതന വര്ധനവിനെച്ചൊല്ലിയുളള തര്‍ക്കം പരിഹരിക്കാതെ സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുമായി സഹകരിക്കേണ്ടതില്ലെന്ന ചലച്ചിത്ര നിര്‍മാതാക്കളുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ക്യാപിറ്റോള്‍ കമ്പനിയെയും ഗ്ലോബല്‍ മീഡിയയെയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയതായി അസോസിയേഷന് പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു.
33 ശതമാനം വേത വര്‍ധനവ് വേണമെന്നാണ് ഫെഫ്കയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല. വേതന വര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തുന്നതിന് മുമ്പായി ഫെഫ്കയുടെ നേതൃത്വത്തില്‍ ഏതാനും സിനിമാ നിര്‍മാതാക്കളില്‍ നിന്നും അധിക തുക ബലമായി ഈടാക്കിയിരുന്നു.
ഈ തുക തിരിച്ചു നല്‍കാതെ ഫെഫ്കയുമായി യാതൊരു വിധത്തിലുളള സഹകരണവും പാടില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജനറല്‍ ബോഡി തീരൂമാനിച്ചിരിക്കുന്നത്്. ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സംവിധായകന് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ളതാണ് ക്യാപിറ്റോള്‍ സിനിമ കമ്പനി. ലോര്‍ഡ് ലിവിങ്സ്റ്റണ് ഏഴായിരം കണ്ടി എന്ന ചിത്രത്തിന്റെ നിര്‍മാതാവും ബാഹുബലി എന്ന സിനിമയുടെ വിതരണക്കാരുമാണ് ഗ്ലോബല്‍ മീഡിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: