കോഴിക്കോട്: സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുള്‍പ്പെടെയുള്ള ചക്കിലിയന്‍ സമുദായത്തിന്റെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. കേരള ചക്കിലിയന്‍ മഹാസഭ പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികമായ കാരണങ്ങളാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. ഇവര്‍ക്കുകൂടി സര്‍ട്ടിഫിക്കറ്റ് എങ്ങനെ നല്‍കാം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ കേരള ചക്കിലിയന്‍ മഹാസഭ പ്രസിഡന്റ് ടി. വിജയന് ആലുവ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് എം. ഗോപിനാഥന്, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, കെ. മല്ലയ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചാ സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്കായി കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.വിജയന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് കെ.പിഎംഎസ് സംസ്ഥാന സെക്രട്ടറി വി.ജയരാജ്, പി.വി. അബ്ദുള്‍ കബീര്‍, സി. സുബ്രഹ്മണ്യന്, എ.രവീന്ദ്രന്, വിദ്യാസാഗര്‍, സതീഷ്കുമാര്‍, പുരുഷു, ഉദയന്‍, രാജമ്മ, ശങ്കരന്, എം. രാജന് എന്നിവര്‍ സംസാരിച്ചു.
സമുദായവും സംവരണവും എന്ന വിഷയത്തില്‍ പട്ടികജാതി വികസന വകുപ്പു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എസ്. സുബ്ബയ്യവിഷയാവതരണം നടത്തി. രവിചന്ദ്രന്‍ ചക്കിലിയന്‍, സി.പി. നടരാജന്, മുരുകയ്യ എന്നിവര്‍ സംസാരിച്ചു. വനിതാസമ്മേളനം മേയര്‍ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനംചെയ്തു. കൃഷ്ണമ്മാള്‍ അദ്ധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വി.ബാബുരാജ്, കൗണ്‍സിലര്‍ ഉഷാദേവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: