ന്യൂദല്‍ഹി: പത്താന്‍കോട്ടില്‍ വീണ്ടും വെടിവയ്പ്പ്. ഇന്ന് രാവിലെയും വ്യോമസേന താവളത്തില്‍ നിന്ന് വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ തിരച്ചില്‍ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും വെടിവയ്പ്പുണ്ടായതായി വാര്‍ത്താ ഏജന്‍സികല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എയര്‍ബേസ് ക്യാമ്പിനുള്ളില്‍ രണ്ട് ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യോമസേന, കരസേന, കേന്ദ്ര സായുധ സേന, പഞ്ചാബ് പോലീസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനുകള്‍ ശക്തമാക്കിയിരിക്കുകയാണ്.
പ്രദേശത്ത് വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകളും നിരീക്ഷണം നടത്തുകയാണ്. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ തുടങ്ങിയ ഭീകരാക്രമണത്തില്‍ മലയാളിയും പാലക്കാട് സ്വദേശിയുമായ എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാറടക്കം ഏഴോളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: