കൊല്ലം: തപസ്യ നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രക്ക് ജില്ലയില്‍ വമ്പിച്ച സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ ജനുവരി മൂന്നുമുതല്‍ 17 വരെയാണ് യാത്ര.
കാവാലം നാരായണപണിക്കര്‍, എസ്.രമേശന്‍നായര്‍, പ്രൊഫ.തുറവൂര്‍ വിശ്വം’രന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ആറിന് രാവിലെ വര്‍ക്കലയില്‍ നിന്നും ജില്ലാഅതിര്‍ത്തിയായ പരവൂരില്‍ വച്ച് യാത്രയെ ജില്ലയിലേക്ക് സ്വീകരിക്കും. ചാത്തന്നൂര്‍, കൊട്ടിയം, കുണ്ടറ, ഇളമ്പള്ളൂര്‍, അഞ്ചാലുംമുട് വഴി യാത്ര കൊല്ലം ചിന്നക്കടയില്‍ എത്തിച്ചേരും. ഇതിന് മുന്നോടിയായി വൈകിട്ട് നാലിന് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ നടക്കുന്ന കവിയരങ്ങ് പ്രൊഫ.മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠം സ്വാമി തുരിയാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിക്കും. പ്രമുഖ കവികള്‍ ഇതില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അസിസ്റ്റന്റ് കളക്ടര്‍ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംഘടന സെക്രട്ടറി എ. ഗോപാലകൃഷ്ണന്, തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി അഡ്വ. കെ.പി. വേണുഗോപാല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കൊല്ലത്തെ പ്രമുഖ കലാ സാഹിത്യകാരന്മാരെ ചലചിത്ര സംവിധായകന് വിജി തമ്പി ആദരിക്കും. എന്റെ ഭാഷ, എന്റെ സംസ്കാരം എന്ന വിഷയത്തില്‍ തപസ്യ നടത്തിയ ഉപന്യാസരചന മത്സര വിജയികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എം.അയ്യപ്പന് ക്യാഷ് അവാര്‍ഡ് നല്‍കും. സംസ്കാരികതീര്ത്ഥയാത്ര വരുന്ന പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണവും സാംസ്കാരിക സമ്മേളനവും നടക്കും. സമ്മേളനത്തില്‍ ഡോ.ദീപ്തി പ്രേം ദൈവദശകം ആലപിക്കും. ജനറല്‍ കണ്‍വീനര്‍ ആര്.അജയകുമാര്‍ സ്വാഗതവും എന്‍.ജി. അമര്‍നാഥ് നന്ദിയും പറയും.
രാഷ്ട്രീയത്തെക്കാള്‍ വലുത് രാഷ്ട്രമാണെന്ന് തിരിച്ചറിയാനും കേരളം പൗരാണിക ഗണരാജ്യമെന്ന് തിരിച്ചറിയാനും സ്വന്തം സാഹിത്യഭാഷാസമ്പത്ത് വീണ്ടെടുക്കാനും സംസ്കാരത്തിന്റെ ഉറവിടങ്ങള്‍ക്ക് പ്രണാമമര്പ്പിക്കാനുമാണ് യാത്ര.
പത്ര സമ്മേളനത്തില്‍ ആഘോഷസമിതി ചെയര്മാന് ശബരിമല മുന്‍ മേല്‍ശാന്തിയായ എന്‍.ബാലമുരളി, തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ ആര്.അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: