ആലുവ: കൊച്ചിയിലെ ജ്വല്ലറികളിലേക്കായി കൊണ്ടുവന്ന ആറ് കിലോയോളം സ്വര്‍ണം ബസ്സില്‍ വച്ച് കവര്‍ന്നതായി പരാതി. ബംഗളൂരുവിലെ സോവന്‍ ജ്വല്ലേഴ്സ് ജീവനക്കാരന് രാജസ്ഥാന് സ്വദേശി മഹേഷാണ് ഇത് സംബന്ധിച്ച് ഇന്നലെ ആലുവ പോലീസില്‍ പരാതി നല്‍കിയത്.
ഏകദേശം ഒന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ സ്വകാര്യ ട്രാവല്‍ എജന്‍സിയുടെ ടൂറിസ്റ്റ് ബസ്സില്‍ ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട താന്‍ ഇടക്ക് ഉറങ്ങിപ്പോയെന്നും ആലുവ ബൈപാസിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നാണ് മഹേഷ് പരാതിയില്‍ പറയുന്നത്. ബര്‍ത്തില്‍ സൂക്ഷിച്ചിരുന്ന എയര്‍ബാഗില്‍ പ്രത്യേക ബോക്സിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നതെന്നും താന്‍ ഇത്തരത്തില്‍ ഇതിന് മുമ്പും സ്വര്‍ണം കൊണ്ടുവരാറുണ്ടെന്നും മഹേഷ് വ്യക്തമാക്കിയിട്ടുണ്ട്.
സോവന്‍ ജ്വല്ലേഴ്സിന്റെ എറണാകുളം മേഖലയിലെ സെയില്‍സ് റപ്രസന്റേറ്റീവാണ് താനെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലിചെയ്തു വരികയാണെന്നുമാണ് ഇയാള്‍ പോലീസില്‍ നല്‍കിയിട്ടുള്ള വിവരം. സംഭവത്തില്‍ ദുരൂഹതയുള്ളതായും സൂചനയുണ്ട്. വര്‍ഷങ്ങളായി ബാഗില്‍ ഇതിലും കൂടിയ അളവില്‍ സ്വര്‍ണം കൊണ്ടുവരാറുള്ള മഹേഷിനെ നിരീക്ഷിച്ച് സ്വര്‍ണം തന്ത്രപൂര്‍വ്വം തട്ടിയെടുത്തിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ജ്വല്ലറികളിലേക്കുള്ള ആധുനിക ഡിസൈനുകളില്‍ രൂപകല്‍പ്പന ചെയ്ത ആഭരണങ്ങളാണ് കാണാതായിട്ടുള്ളതെന്ന് പറയുന്നു. സിഐ പി.ബി. വിജയന്, എസ്ഐ പി.എ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: