പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ വീണ്ടും സ്ഫോടനം. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. വ്യോമസേന ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്. ഇവിടെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
വ്യോമസേന, കരസേന, കേന്ദ്ര സായുധ സേന, പഞ്ചാബ് പോലീസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്.
വ്യോമസേന താവളത്തിലെ വിമാനങ്ങളും ആയുധങ്ങളും തകര്‍ക്കുകയായിരുന്നു ഭീകരരുടെ ഉദ്ദേശം. എന്നാല്‍ ആ നീക്കത്തെ പരാജയപ്പെടുത്താനായെന്നും ജനറല്‍ ദുഷ്യന്ത് സിംഗ് പറഞ്ഞു.
അതേസമയം, ഭീകരരെ കീഴടക്കാനുള്ള ഏറ്റുമുട്ടല്‍ അവസാനഘട്ടത്തിലാണെന്ന് എന്‍എസ്ജി മേജര്‍ ജനറല്‍ ദുഷ്യന്ത് സിംഗ് നേരത്തെ അറിയിച്ചിരുന്നു. നാലു ഭീകരരെ വധിച്ചു. മറ്റു രണ്ടു ഭീകരരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.
എന്എസ്ജിയും ഗരുഡ് സേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: