കൊച്ചി: എന്‍സിസി ക്യാമ്പിനിടെ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജിലെ വിദ്യാര്‍ത്ഥി അനസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2014 സെപ്തംബര്‍ 14 നാണ് ക്യാമ്പിനിടെ അനസിന് വെടിയേറ്റത്. പിന്നീട് 2014 നവംബര്‍ ആറിന് അനസ് മരിച്ചു.
സംഭവത്തെക്കുറിച്ച് കൂത്തുപറമ്പ് പൊലീസ് നടത്തുന്ന അന്വേഷണവുമായി എന്‍സിസി അധികൃതര്‍ സഹകരിക്കാത്തതിനാല്‍ അന്തിമ കുറ്റപത്രം ഇനിയും നല്‍കിയിട്ടില്ലെന്നും അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്പിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഫയറിംഗ് പരിശീലനത്തില്‍ അശ്രദ്ധ കാട്ടിയെന്നാരോപിച്ച് ക്യാമ്പിന്റെ ചുമതലക്കാരായ എസ്.കെ. സൈനി, ബിഹാരി ലാല്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും എന്‍സിസിയുടെ ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ എസ്. നന്ദകുമാര്‍ നായര്‍ വിശദീകരണം നല്‍കിയിരുന്നു.
ആര്‍മി ആക്ടിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ പട്ടാള നിയമമാണ് ഇതിനു ബാധകമെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് കുഞ്ഞഹമ്മദ് നല്കിയ ഹര്‍ജി സര്‍ക്കാരിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ജസ്റ്റീസ് ബി. കെമാല്‍പാഷ തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: