ആലപ്പുഴ: ജില്ലാ കോടതിക്ക് എതിര്‍വശമുള്ള മുനിസിപ്പല്‍ സത്രവും പരിസരപ്രദേശങ്ങളും മദ്യമയക്കുമരുന്നു മാഫിയകള്‍ കയ്യടക്കി. ഇവിടെ ക്വട്ടേഷന്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ മദ്യമയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി ഏറെക്കാലമായി പരാതികളുണ്ട്. എന്നാല്‍ പരിശോധന നടത്താന്‍ പോലീസോ എക്െസെസോ, തയാറായിട്ടില്ല.
ഇവിടെ പട്ടാപ്പകല്‍ പോലും മദ്യപാനവും മയക്കുമരുന്നു ഉപയോഗവും നടന്നുവരുന്നതായി ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളടക്കം നിരവധി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടം രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ നിയന്ത്രണത്തിലാണ് അവധിദിവസങ്ങളിലും മറ്റും മയക്കുമരുന്ന് മാഫിയ തമ്പടിക്കുന്നതും സത്രം കേന്ദ്രീകരിച്ചാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്രം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന്റെ അടിസ്ഥാത്തില്‍ പോലീസ് പട്രോളിങ് നടത്തുകയും നിരവധിപ്പേരെ ഇവിടെ നിന്ന് പിടികൂടുകയും ചെയ്തിരുന്നു. പരിശോധ ശക്തമാക്കിയപ്പോള്‍ ഒഴിഞ്ഞുനിന്ന മദ്യമയക്കുമരുന്ന് മാഫിയകള്‍ പോലീസിന്റെ പരിശോധന അവസാനിച്ചതോടെ പൂര്‍വാധികം ശക്തിയായി രംഗത്തെത്തുകയായിരുന്നു.
പല പ്രദേശങ്ങളും മയക്കു മരുന്നും കഞ്ചാവും സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുകയും ഇവിടെ നിന്നെടുത്ത് വില്പന നടത്തുകയും ചെയ്യുന്നതായും പരാതിയുണ്ട്. കോടതി വളപ്പില്‍ ക്വട്ടേഷന്‍ സംഘങ്ങളായ പ്രതികള്‍ കഴിഞ്ഞ ദിവസം പോലീസുകാരനെ ആക്രമിച്ച സംഭവത്തോടെയാണ് സത്രം കേന്ദ്രീകരിച്ചുള്ള ഇത്തരക്കാരുടെ പ്രവര്‍ത്തനം ചര്‍ച്ചയാകുന്നത്.
കോടതി വളപ്പിലും പ്രസ് ക്ലബ്ബിന്റെ സമീപ പ്രദേശങ്ങളിലും രാത്രിയില്‍ സാമൂഹിക വിരുദ്ധ സംഘങ്ങള്‍ തമ്പടിക്കുന്നതായി പരാതികളുണ്ട്. മയക്കുമരുന്നിന് അടിമകളായവര്‍ പട്ടാപ്പകല്‍ വഴിയാത്രക്കാരില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കുന്നതും പതിവായി. പലരും ജിവനില്‍ ഭയമുള്ളതു കൊണ്ടാണ് പോലീസില്‍ പരാതി നല്‍കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: