ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നടന്ന അഴിമതിയില്‍ ഇരുമുന്നണികളും കുറ്റക്കാരാണെന്ന് ബിജെപി ജില്ലാ ഭാരവാഹിയോഗം ആരോപിച്ചു. കൊച്ചാര്‍ ബണ്ടുനിര്‍മ്മാണം അടക്കം കുട്ടനാട് പാക്കേജ് മുഖേന നടന്ന ഒട്ടുമിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വ്യാപകമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. കുട്ടനാട് പാക്കേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം ആവസ്യപ്പെടുന്ന കുട്ടനാട് എംഎല്‍എ പദ്ധതിയുടെ നിര്‍വ്വാഹക സമിതിയംഗമായിട്ടും പദ്ധതി നടത്തിപ്പില്‍ സജീവമായ ഇടപെടല്‍ നടത്തിയില്ലായെന്ന് ബിജെപി ആരോപിച്ചു.
കുട്ടനാട്ടിലെ ജനത കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ കുട്ടനാട്ടിലെ കുടിവെള്ള സ്രോതസുകള്‍ ഒന്നും ശുചീകരിച്ച് കുടിവെള്ള ലഭ്യത ഉറപ്പുവരുത്താതെ കുട്ടനാടിന് വെളിയിലുള്ള കുടിവെള്ള സ്രോതസുകളുടെ ശുചീകരണം നടത്തുന്നുവെന്ന വ്യാജേന വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി. കുട്ടനാട് പാക്കേജിലെ അഴിമതി സംബന്ധിച്ച് കുട്ടനാട് പാക്കേജിലെ പദ്ധതി നിര്‍വ്വഹണ സമിതി പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ആര്. ബ്ലോക്ക് ഭൂമി തട്ടിപ്പു സംബന്ധിച്ച് കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പു പാലിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറാവാത്തത് കര്‍ഷക വഞ്ചനയാണെന്നും യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന്, കെ.എസ്. രാജന്, കെ. സോമന്, കൊട്ടാരം ഉണ്ണികൃഷ്ണന്, പി.കെ. വാസുദേവന്‍, എം.വി. ഗോപകുമാര്‍, എസ്. ഗിരിജ, ടി.കെ. അരവിന്ദാക്ഷന്, ജി. ജയദേവ്, വത്സലക്കുഞ്ഞമ്മ, അമ്പിളി മധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: