കളമശേരി: മെട്രോ ട്രെയിനിന്റെ കുതിപ്പിന് മുട്ടം യാര്‍ഡ് ഒരുങ്ങി. പരീക്ഷണ ഓട്ടത്തിനുള്ള തേര്‍ഡ് റെയില്‍ ഉള്‍പ്പെടെയുള്ളവ സജ്ജമായി. റാമ്പ്, ഓപ്പറേഷന് കണ്ട്രോള് സെന്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലുമാണ്. 58.35 ഏക്കര്‍ സ്ഥലത്താണ് മുട്ടം യാഡ്. 2015 മാര്‍ച്ചിലാണ് മുട്ടത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മണിക്കൂറില്‍ 5 കി.മി. വേഗത്തിലായിരിക്കും ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തുക. ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പരിശോധന സിഗ്നല്‍, ശബ്ദം, അനൗണ്‍സ്മെന്റ് സംവിധാനം എന്നിവയും നടത്തും. അല്‍സ്റ്റോമിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദ്ധരാണ് പരിശോധനകള്‍ നടത്തുന്നത്.
2015 മാര്‍ച്ചിലാണ് കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മ്മാണം തുടങ്ങിയത്. കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടത്തിനുള്ള മൂന്ന് കോച്ചുകള്‍ കേരളത്തിന് കൈമാറിയിരുന്നു. കോച്ചുകള്‍ റോഡ് മാര്‍ഗ്ഗം കൊച്ചിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 12ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക വിദ്യയും ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയും ഉള്ളതാണ് ട്രെയിന്‍. ബ്രേക്ക് ചെയ്യുമ്പോള്‍ ഊര്‍ജ്ജം തിരിച്ച് ഗ്രിഡിലേയ്ക്ക് നല്‍കുകയും ചെയ്യും. പരീക്ഷണ ഓട്ടത്തിന് ശേഷം ഫെബ്രുവരിയില്‍ പാളത്തിലെ റെയിലിലൂടെയുള്ള ഓട്ടം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: