കൊച്ചി: സോളാര്‍ കേസ് ആദ്യം അന്വേഷിച്ചിരുന്ന തലശ്ശേരി മുന്‍ എസ്ഐ ബിജു ജോണ്‍ ലൂക്കോസ് സോളാര്‍ കമ്മീഷനു മുമ്പാകെ നല്കിയ മൊഴിയിലെ പ്രധാന ഭാഗങ്ങള്‍ കേസ് ഡയറി ഫയലില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ലെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായ മുന്‍ കണ്ണൂര്‍ ഡിവൈഎസ്പി കൂടിയായ കെ.എസ്. സുദര്ശന് കമ്മീഷന് മുമ്പാകെ മൊഴി നല്കി.
സരിതാ നായരെ ആദ്യമായി അറസ്റ്റ് ചെയ്യുന്നതിനായി തലശ്ശേരി മുന്‍ എസ്ഐ ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലുളള അഞ്ചംഗസംഘം തിരുവനന്തപുരത്ത് എത്തുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കി അവര്‍ താമസിച്ചിരുന്ന ഫഌറ്റില്‍ എത്തിയിരുന്നെങ്കിലും പെരുമ്പാവൂര്‍ പോലിസ് സംഘം അറസ്റ്റു ചെയ്തു കൊണ്ടുപോയെന്നാണ് ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സരിതാ നായരെ 2013 ജൂണ്‍ രണ്ടാം തീയതി രാത്രി 11 മണിക്കാണ് അറസ്റ്റ് ചെയ്തതെന്ന വിവരം ഫയലില്‍ ഇല്ലെന്നും സുദര്ശന് സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്കി.
സരിതയെ അറസ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവരുടെ താമസസ്ഥലം കണ്ടുപിടിക്കുന്നതിനായി എസ്ഐ ബിജു ജോണ്‍ ലൂക്കോസ് സരിതയുടെ പല മൊബൈല്‍ നമ്പരുകളുടേയും സിഡിആര്‍ ശേഖരിച്ചിരുന്നു എന്നു പറയപ്പെടുന്ന രേഖകള്‍ ഫയലില്‍ ഉണ്ടായിരുന്നില്ലെന്നും സുദര്ശന് കമ്മീഷനു മുമ്പാകെ മൊഴി നല്കി.
കണ്ണൂര്‍ ജില്ലാ പോലീസ് സുപ്രണ്ട് സിവില്‍ പോലിസ് ഓഫീസര്‍ വി. പി നിജേഷിന് കൊടുത്ത കാരണം കാണിക്കല്‍ നോട്ടീസില്‍ സിപിഒ എസ്ഐ ബിജുവിനോടൊപ്പം കണ്ണൂര്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് സിഡിആര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും കണ്ണൂര്‍ സൈബര്‍ സെല്‍ കണ്ണൂര്‍ എസ്എച്ച്ഒ യുടെ ഒഫീഷ്യല്‍ ഐഡിയിലേക്ക് ഇ-മെയില്‍ അയച്ചിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ താന്‍ കേസ് ഏറ്റെടുത്ത ദിവസം സിഡി ഫയലില്‍ ഈ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ഡിവൈഎസ്പി കമ്മീഷനു മുമ്പാകെ മൊഴി നല്കി. 2013 ആഗസ്റ്റ് 23 മുതല്‍ 25 വരെ കേസിലെ മുഖ്യപ്രതികളായ സരിതയേയും ബിജു രാധാകൃഷ്ണനേയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
ബിജുവില്‍ നിന്നും ആഗസ്റ്റ് 25-ാം തീയതിയും സരിതാ നായരില്‍ നിന്ന് ആഗസ്റ്റ്് 27 നും വെവ്വേറെ മൊഴിയെടുത്തിരുന്നു. സരിതാ നായരെ അറസ്റ്റു ചെയ്യുമ്പോഴും അതിനുശേഷവും എന്തൊക്കെ സാധനങ്ങളാണ് അവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത് എന്ന കമ്മീഷന്റെ ചോദ്യത്തിന് അതു താന്‍ സരിതയോട് ചോദിച്ചിട്ടില്ലെന്നും സരിത തന്നോട് പറഞ്ഞിട്ടില്ലെന്നുമാണ് ഡിവൈഎസ്പിയുടെ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: