നെയ്യാറ്റിന്‍കര: സാംസ്ക്കാരിക തീര്‍ത്ഥയാത്രകള്‍ വെറുതെ റോഡ് മാര്‍ഗ്ഗം പോകാതെ പൈതൃകത്തെ തൊട്ടറിഞ്ഞുവേണം പര്യടനം നടത്തേണ്ടതെന്ന് ചെറുകഥാകൃത്ത് പ്രൊഫ. എസ്.വി. വേണുഗോപന്‍ നായര്‍. തപസ്യ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച സാഗരതീരയാത്രക്ക് നെയ്യാറ്റിന്‍കരയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്ക്കാരിക യാത്രകള്‍ പലതും അതിര്‍ത്തിയില്‍ എത്തുമ്പോള്‍ അവസാനിക്കുകയാണ് പതിവ്. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്താണ് ഇന്ന് യാഥാര്‍ത്ഥ സാംസ്ക്കാരികത നിലകൊള്ളുന്നത്. കന്യാകുമാരി ജില്ലയില്‍ പോയാല്‍ നെല്‍പ്പാടങ്ങളും മനോഹരങ്ങളായ താമരക്കുളങ്ങളും കാണാം.
മലയാളം ഇംഗ്ലീഷില്‍ സംസാരിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തില്‍. ജാക്ക് ഫ്രൂട്ടിലെ നട്സെടുത്ത് പീസ് പീസ് ആക്കി ഉപയോഗിക്കണം. അവിയല്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ടിവി പരിപാടിയില്‍ പറയുന്നത് ഇത്തരത്തിലാണ്.
ഭാഷയോട് സ്നേഹമില്ലാത്തവരാണ് മലയാളികള്‍. ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നാണക്കേടു തോന്നുന്നു. സാഗരതീരയാത്ര നാടിന്റെ അധ:പതനത്തിന്റെ കാലഘട്ടത്തില്‍ നിന്നും നേര്‍ദിശയിലേക്കുള്ള യാത്രയിലേക്ക് നയിക്കുമെന്നും എസ്.വി. വേണുഗോപന്‍നായര്‍ പറഞ്ഞു. ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. സി.ജി. ഹരിദാസ്, തുറവൂര്‍ വിശ്വംഭരന്, കവി പി. നാരായണക്കുറുപ്പ്, രാജപ്പന്‍നായര്‍, സി.സി. സുരേഷ്, നെയ്യാറ്റിന്‍കര കോമളം, പ്രൊഫ. വെണ്‍പകല്‍ സുരേന്ദ്രന്, നെയ്യാറ്റിന്‍കര സുബ്രഹ്മണ്യം ഒറ്റശ്ശേഖരമംഗലം വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: