കൊല്‍ക്കത്ത: കോളിളക്കം സൃഷ്ടിച്ച ശാരദാ ചിട്ടിത്തട്ടിപ്പു കേസിലെ കുറ്റപ്രതത്തില് മുന്കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന്റെയും പേര്. സിബിഐ കഴിഞ്ഞ ദിവസം നല്കിയ ആറാമത് അനുബന്ധ കുറ്റപത്രത്തിലാണ് പ്രമുഖ അഭിഭാഷകയായ നളിനിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാക്ഷിയായിട്ടോ പ്രതിയായിട്ടോ അല്ല വിവാദമായ ചാനല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ അറിയാമെന്ന വ്യക്തിയെന്ന നിലയ്ക്കാണ് നളിനിയുടെ പേര് ഉള്‍പ്പെടുത്തിയത്. പിന്നീട് ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
കേസിലെ പ്രതി മനോരഞ്ജന്‍ സിംഗിന്റെഅഭിഭാഷകയായിരുന്നു അവര്‍. അവര്‍ക്ക് വക്കീല്‍ ഫീസ് നല്‍കിയത് ശാരദാ ചിട്ടി ഫണ്ടിന്റെ പണം എടുത്താണ്. സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട നളിനിയുടെ പേര് ആദ്യമായി ഉയരുന്നത് 2013ലായിരുന്നു. ശാരദ മേധാവി സുദീപ്ത സെന്‍ 2013 ഏപ്രിലില്‍ സിബിഐക്ക് അയച്ച കത്തസിലാണ് അവരുടെ പേരുണ്ടായിരുന്നത്. ശാരദാ അക്കൗണ്ടില്‍ നിന്നാണ് നളിനിക്ക് പണം നല്‍കിയതെന്നാണ് കത്തിലുണ്ടായിരുന്നത്.
2010 ജൂണ്‍ 21ന് സുദീപ്തയും ശാരദ ഗ്രൂപ്പും തമ്മിലുണ്ടാക്കിയ കരാറില്‍ ഇടനില നിന്നത് നളിനി മാത്രമായിരുന്നു. ഇവര്‍ക്ക് എത്രയാണ് നല്‍കിയതെന്ന് ഔദേ്യാഗികമായി വെളിപ്പെടുത്തിയിട്ടില്ല. 2010നും 2012നും ഇടയ്ക്ക് അവര്‍ക്ക് 65.85 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നാണ് ബാങ്ക് അക്കൗണ്ടുകള്‍ കാണിക്കുന്നത്. എന്നാല്‍ ശാരദാ ഗ്രൂപ്പ് നല്കിയ ആദായനികുതിക്കണക്കില് നളിനിക്ക് 2011 മാര്‍ച്ചു മുതല്‍ ജൂണ്‍ വരെയായി ഒന്നരക്കോടി നല്‍കിയെന്നാണ് രേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: