കൊട്ടാരക്കര: കലോത്സവത്തിന്റെ ആദ്യ ദിനം കൗമാര ഭാവനകള്‍ കടലാസില്‍ പകരുന്നതായി. വരകളിലും വരികളിലും വാക്കുകളിലും ഭാവനകള്‍ ചിറകുവിടര്‍ത്തി. ചിത്രരചന പെന്‍സിലില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാത്തിരിപ്പുകേന്ദ്രം എന്നതായിരുന്നു വിഷയം. മീന്‍ വില്പ്പനക്കാരന് ഹൈസ്കൂളിനും മരച്ചുവട്ടില്‍ കാത്തിരിക്കുന്ന കര്ഷകന് യുപിക്കും വിഷയമായി. പെയിന്റിങ് മത്സരത്തില്‍ യുപിക്ക് പൂന്തോട്ടവും ഹൈസ്കൂളിന് കടത്തുവള്ളവും ഹയര്സെക്കണ്ടറിക്ക് മഴക്കാലവും വിഷയമായി. ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള കൊളാഷ് മത്സരത്തില്‍ കൂടയിലെ പഴവര്ഗങ്ങളായിരുു വിഷയം. ഭാവിയുടെ കവികള്‍ക്കും ലഭിച്ച വിഷയം മോശമായില്ല. യുപിയില്‍ സ്നേഹത്തണലും എച്ച്എസില്‍ മഴയോര്‍മ്മകളും ഹയര്‍സെക്കന്‍ഡറിയില്‍ പടിയിറക്കുമായിരുന്നു മലയാള കവിതാരചനയില്‍ വിഷയം. കാരുണ്യതിരമാലകള്, മധുരനൊമ്പരം, കാത്തിരിപ്പ് എന്നിവയായിരുന്നു യഥാക്രമം കഥാരചനക്കു വിഷയമായത്. വിവരസാങ്കേതികവിദ്യ സാധ്യതകളും വെല്ലുവിളികളും ഹയര്‍സെക്കണ്ടറിയില്‍ ഉപന്യാസത്തിനു വിഷയമായപ്പോള്‍ പരിസ്ഥിതിയും വികസനവും എന്നതായിരുന്നു ഹൈസ്കൂളിനു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: