വടകര: വിവാഹത്തിന്റെ ഭാഗമായി വധൂഗൃഹത്തില്‍ ഒപ്പന നടത്തിയതിന്റെ പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിഷേധി ച്ചതായി പരാതി.
വടകര പണിക്കോട്ടിയിലെ സി.വി. മമ്മുവാണ് ചീനംവീട് മഹല്ല് കമ്മിറ്റിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. മമ്മു തന്റെ മകളുടെ നിക്കാഹ് ആഗസ്റ്റ് 27നും വിവാഹ സല്‍ക്കാരം 30നും സ്വന്തം വീട്ടില്‍ വെച്ചായിരുന്നു നടത്തിയത്. നിക്കാഹ് നടത്തികൊടുത്തത് ചീനംവീട് മഹല്ല് കമ്മിറ്റിയായിരുന്നു.
നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മഹല്ല് കമ്മിറ്റി നല്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി നിരവധി തവണ കമ്മിറ്റി ഭാരവാഹികളോട് ആവശ്യപ്പെട്ടെങ്കിലും നല്കാന് തയ്യാറായില്ല. വീട്ടില്‍ ഒപ്പന നടത്തി എന്നതാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കാരണമായി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മഹല്ലിന്റെ ചട്ടങ്ങള്‍ ക്ക് വിരുദ്ധമായി കല്യാണത്തിന് ഒപ്പനയും പാട്ടും നടത്തിയതായി പരാതി ലഭിച്ച തിനാല്‍ താങ്കളുടെ പേരില്‍ നിയമ നടപടി എടുക്കാതിരിക്കാന്‍ നിര്‍വ്വാഹ മില്ലെന്ന് കാണിച്ച് മഹല്ല് കമ്മിറ്റി മമ്മുവിനു കത്ത് നല്‍കിയിരുന്നു. നിക്കാഹിന് വസൂല്‍ ചെയ്ത സംഖ്യ തിരിച്ചു നല്‍കുകയും ചെയ്തിരുന്നു. ഈ കത്ത് ലഭിച്ച ഉടന്‍ തന്റെ ഭാഗം വിശദീ കരിച്ചു കൊണ്ട് മഹല്കമ്മിറ്റിക്ക് മമ്മു മാപ്പ് അപേക്ഷ നല്‍കിയിരുന്നു. എന്നിട്ടും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്കാന് മഹല്ല് കമ്മിറ്റി തയ്യറാവാത്തതിനെ തുടര്‍ന്നാണ് നിയമ നടപടികളുമായി മുമ്പോട്ട് പോകാന്‍ മമ്മു തീരുമാനിച്ചത്. സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ ഇതുവരെ വടകര നഗരസഭാ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
വിവാഹ ത്തോടനുബന്ധിച്ച് ഒപ്പനയും പാട്ടും പാടില്ലെന്നാണ് മഹല്ലിന്റെ കൂട്ടായ തീരുമാനം. ഇത് ലംഘിച്ചതിന്റെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: