ആത്മജ്ഞാനരൂപങ്ങളായ ആശയങ്ങള്‍ നമ്മുടെ ചിന്തയെ ആത്മീയമായ ഉന്നതങ്ങളില്‍ എത്തിക്കുമെന്നതില്‍ സംശയിക്കാനേയില്ല. അവമനസ്സിനെ പ്രസാദിപ്പിക്കുകയും വികാരങ്ങളെ സംസ്കരിക്കുകയും ചെയ്യുന്നു. ഈ ആശകളുടെ ഉറവിടം ഈ ഉല്‍ബോധനങ്ങളുടെ ആകാരമായ വിജ്ഞാനങ്ങള്‍ അമൂല്യവാണികളുടെ പ്രഭവസ്ഥാനം നമ്മുടെ അമ്മതന്നെയാണ്. അത് ഓര്‍മ്മയില്‍ നിറഞ്ഞിരിക്കട്ടെ. ലോകം പരമാര്‍ത്ഥത്തിന് എതിരല്ല.
പക്ഷേ ലൗകീകാസക്തി അതല്ല. നിങ്ങള്‍ ലോകത്തിലായിരിക്കണം. എന്നാല്‍ പ്രാപഞ്ചികനായിട്ടല്ല. ലോകം ധര്‍മ്മക്ഷേത്രമാണ്. എന്നാല്‍ ലൗകീകാസക്തിയാവട്ടേ നിങ്ങളെ പരമാര്‍ത്ഥത്തില്‍ എത്തിക്കുന്ന ഉല്‍കൃഷ്ട നന്മകളുടേയും മൂല്യങ്ങളുടേയും നിരസ്സനമാണ്. നിങ്ങളുടെ വീക്ഷണവും ചിത്തഗതിയും ജീവിത രീതികളും പരമാര്‍ത്ഥ ബദ്ധമായിരിക്കണം. അപ്പോള്‍ ജീവിതം ആദ്ധ്യത്മികമാവും. അത്തരത്തിലുള്ള ഒരു ജീവിതമാണ് യത്നിച്ചു നേടാനുള്ള ആദര്‍ശമായി അമ്മ നിങ്ങളുടെ മുന്നില്‍ കാഴ്ച വെച്ചിട്ടുള്ളത്.
പ്രജ്ഞ ഈശ്വര ബദ്ധമാകയാല്‍ പരമാര്‍ത്ഥമായ ജീവിതം സാമ്യാവസ്ഥയുടേതായ ഒന്നാണ്. മനസ്സും ആത്മാവും തമ്മിലുള്ള ഈ സാമ്യാവസ്ഥയാണ്. ബാഹ്യജീവിതത്തിലെ സമാധാനത്തിന്റേയും സാന്മാര്ഗിക മേന്മയുടേയും രഹസ്യം മനസ്സ് ഈശ്വരബദ്ധമാകുമ്പോള് ഈശ്വര ലക്ഷണങ്ങള്‍ അവനില്‍ പ്രഫുല്ലമാകും. അസ്തിത്വങ്ങളെ ശുചീകരിക്കുന്ന പൊന്നൂല് ഈശ്വരനാകയാല്‍ പരമാര്‍ത്ഥ പരമായ ജീവിതത്തില്‍ സര്‍വ്വവും ഏകത്വത്തിലേക്കും പ്രേമത്തിലേയ്ക്കും സാമ്യാ വസ്ഥയിലേക്കും നീങ്ങുന്നു.
ലൗകീകാസക്തമായ പ്രാപഞ്ചിക ജീവിതം പാരമാര്ത്ഥികജീവിതത്തിന്റെ ആദര്‍ശത്തിന് ഇരുട്ടിന് വെളിച്ചമെന്നപോലെ കടക വിരുദ്ധമാണെന്നറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: