തിരുവനന്തപുരം: ഇടതുപക്ഷ തൊഴിലാളി സംഘടനയുടെ ഫാസിസ്റ്റ് ആക്രമണത്തിന് ഇരയായ ദളിത് വനിത സെക്രട്ടേറിയറ്റിനുമുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. കണ്ണൂരിലെ ചിത്രലേഖയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, സ്വന്തം നാട്ടില്‍ ജോലിചെയ്ത് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക, തനിക്കും കുടുംബത്തിനുമെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ സമരം ആരംഭിച്ചത്. ചിത്രലേഖ നടത്തുന്ന രാപ്പകല്‍ സമരത്തിന് പിന്തുണയുമായി വിവിധ പട്ടികജാതി ദളിത് സംഘടനകളുടെ സംയുക്ത സമരസമിതി രൂപീകരിച്ചു.
ഇന്നലെ രാവിലെ 11.30ന് ആരംഭിച്ച രാപ്പകല്‍ സമരം കെപിഎംഎസ് ജില്ലാ പ്രസിഡന്റ് ചെറുവയ്ക്കല്‍ അര്ജുനന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മദനന് മാധവപുരം, തെറ്റിയാര്‍ രവീന്ദ്രന്, കെഡിപി സെക്രട്ടേറിയറ്റ് മെമ്പര്‍ പ്രൊഫ. സതീഷ്, കെപിവൈഎം സംസ്ഥാന സെക്രട്ടറി അമ്പിയന് പ്രകാശ്, സാഹിത്യകാരന് ബിജു രേവമ്മ, കൈമനം ദീപുരാജ്, ബിനീഷ് ബാബു, കണ്ടല സുരേഷ്, അനീഷ് കുഴിവിള, കോഴോട് അനില്‍കുമാര്‍, നിതിന്‍, അല്‍ത്താഫ്, പ്രീത ചിറയ്ക്കല്‍, ശോഭി ശിശുപാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: