ഇസ്ലാമാബാദ്: വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന പാക് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ കമ്മീഷന് ഐഎസ്ഐ മേധാവി ലഫ് ജനറല്‍ അഹമ്മദ് ഷൂജ പാഷയോടും അമേരിക്കയിലെ മുന്‍ പാക് സ്ഥാനപതി ഹുസൈന് ഹഖാനിയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടു. അവരുടെ പ്രസ്താവനകള്‍ രേഖപ്പെടുത്താനാണിതെന്ന് മാധ്യമങ്ങള്‍ അറിയിച്ചു. ഈ കേസില്‍ അറ്റോര്‍ണി ജനറല്‍, വിദേശകാര്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന് സെക്രട്ടറി ജാവേദ് അബ്ബാസ് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്കി.
കമ്മീഷന്റെ തലവന്‍ ബലൂചിസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാസിഫൈസ് ഇസയാണ് പാക്കിസ്ഥാനില്‍ മിലിട്ടറി ആക്രമണമുണ്ടായാല്‍ അമേരിക്ക ഇടപെടണമെന്നാവശ്യപ്പെടുന്ന കത്തിന്റെ ഉത്ഭവം. ആധികാരികത, ലക്ഷ്യം ഇവയെക്കുറിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് കമ്മീഷന്റെ ദൗത്യം. ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും സ്വിസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: