ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണ ശ്രമമുണ്ടായാല്‍ അത് കണ്ടെത്തുന്നതിനായി രാജ്പഥിനും ചെങ്കോട്ടക്കുമിടയില് ദല്‍ഹി പോലീസ് നിരീക്ഷണക്യാമറകളുടെ ശൃംഖല സ്ഥാപിക്കുന്നു. ഓരോ നിമിഷവും ഒപ്പിയെടുക്കുന്ന ഈ നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ പോലീസ് ആസ്ഥാനത്ത് ഒരു സംഘം ഉദ്യോഗസ്ഥര്‍ സശ്രദ്ധം പരിശോധിക്കും. 162 നിരീക്ഷണക്യാമറകളാണ് രാജ്പഥ് മുതല്‍ ചെങ്കോട്ടവരെയുള്ള 8 കിലോമീറ്റര്‍ പാതയില്‍ സ്ഥാപിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ 60 മുതല്‍ 70 വരെ ക്യാമറകളാണ് ഈവര്‍ഷം അധികമായി ഉപയോഗിക്കുന്നത്. സപ്തംബര്‍ 13 ന് ദല്‍ഹി ഹൈക്കോടതി പരിസരത്തുണ്ടായ സ്ഫോടനവും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്റെ അറസ്റ്റുമാണ് സുരക്ഷ ഇത്രയേറെ കര്‍ശനമാക്കാന്‍ ദല്‍ഹി പോലീസിനെ പ്രേരിപ്പിക്കുന്നത്. ഉപയോഗിക്കുന്ന 162 ക്യാമറകളില്‍ 96 എണ്ണത്തിന് രാത്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും സ്വയം വസ്തുക്കളുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാനുള്ള സംവിധാനങ്ങളുമുണ്ട്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും പരേഡ് വീക്ഷിക്കുന്ന സ്ഥലത്ത് പ്രത്യേകമായി പതിനെട്ട് നിരീക്ഷണക്യാമറകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: