തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിഭാഗത്തിന് വിചാരണക്കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കേസില്‍ വാദം തുടങ്ങാന്‍ ക്രമീകരിച്ചിരുന്ന ചൊവ്വാഴ്ച തടസവാദമുന്നയിച്ചതാണ് കേസ് പരിഗണിക്കുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. കേസ് അകാരണമായി വലിച്ചു നീട്ടുന്നത് അനുവദിക്കാനാവില്ലെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിഭാഗത്തിന് താക്കീത് നല്കി.
മാധ്യമപ്രവര്‍ത്തകരെയും, അന്വേഷണോദ്യോഗസ്ഥരെയും വിസ്തരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയില്‍ തിരിച്ചടിയുണ്ടായത്.
നേരത്തെ വിചാരണക്കോടതി തള്ളിയതാണ് ഈ ആവശ്യം. അന്വേഷണോദ്യോഗസ്ഥരായ പേരാമംഗലം സി.ഐ പി.സി.ബിജുകുമാര്‍, എസ്.ഐ. ടി.ഐ.സുധാകരന് എന്നിവരുടെ ജനറല്‍ ഡയറി അടക്കമുള്ള രേഖകള്‍ അടയാളപ്പെടുത്തണമെന്ന ആവശ്യവും ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ജഡ്ജ് ബി.കെമാല്പാഷെ മാധ്യമങ്ങളെ വിസ്തരിക്കണമെന്ന ആവശ്യം തള്ളി, കീഴ്ക്കോടതി എടുത്ത നിലപാട് ശരിയാണെന്ന് വ്യക്തമാക്കി.
മാധ്യമവാര്‍ത്തകള്‍ തെളിവുകളായി എടുത്ത് സാക്ഷി വിസ്താരം നടത്താനാവില്ല. വാദം മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിയ ജില്ലാ ജഡ്ജ് കെ.പി.സുധീര്‍ വാദം ബുധനാഴ്ച തന്നെ തുടങ്ങണമെന്ന് നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തവു ലഭിക്കുന്ന മുറക്ക് സി.ഐ., എസ്.ഐ എന്നിവരുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്ത രേഖകളും മറ്റ് തെളിവുകളും പ്രോസിക്യൂഷനും എതിര്‍ഭാഗത്തിനും പരിശോധിക്കാനും അടയാളപ്പെടുത്താനും അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി പേരാമംഗലം പൊലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി,എസ്.ഐ, സി.ഐ.എന്നിവരുടെ നോട്ടുബുക്ക് വാഹനത്തിന്റെ രജിസ്റ്റര്‍, ഇവരുടെ വീക്ക്ലി ഡയറി എന്നിവ വീണ്ടും രേഖപ്പെടുത്താന്‍ അനുമതി നല്കി. ഇതിനു പുറത്തുള്ള ചോദ്യങ്ങളോ വിസ്താരമോ അരുതെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ വിചാരണക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം കൊണ്ട്് വാദം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെ മൂന്ന് വക്കാലത്തുകള്ക്കുള്ള അനുമതി തേടി വിചാരണക്കോടതിയില്‍ അപേക്ഷ നല്കി. ഇത് സുപ്രീംകോടതിയെ സമീപിക്കാനാണെന്ന് സൂചനയുണ്ട്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി.ഉദയഭാനു,സി.എസ്.ഋത്വിക്,ടി.എസ്.രാജന്,സലില്‍ നാരായണന് എന്നിവരും, പ്രതിഭാഗത്തിന് വേണ്ടി . അഡ്വ.സുജേഷ് ബി.മേനോന്, മുഹമ്മദ്, ബൈജു ജോസഫ് എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: