ശബരിമല: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബോബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസിബിള്‍ ടീമിന്റെ നേതൃത്വത്തില്‍ സന്നിധാനത്തും പരിസരത്തും പരിശോധന നടത്തി. സിഐ കണ്ണന്റെ നേതൃത്വത്തില്‍ 24പേര് അടങ്ങുന്ന സംഘം മൂന്ന് ടീമായാണ് പരിശോധന നടത്തിയത്.ബോംബ് കണ്ടെത്താനും നിര്‍വ്വീര്യമാക്കാനും എന്‍എസ്ജിയുടെ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച 103 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്.
പതിനെട്ടാംപടി മുതല്‍ മരക്കൂട്ടം വരെ ഒരുസംഘവും സന്നിധാനം മുതല്‍ പാണ്ടിത്താവളം വരെയും തിരുമുറ്റം സോപാനം ഭാഗത്തും വെവ്വേറെ സംഘങ്ങള്‍ ഇരുപത്തി നാല് മണിക്കൂറും പരിശോധന നടത്തി. എക്സ്പ്ലോസീവ് ഡിക്റ്ററ്റര്‍, റിമോട്ട് കണ്ട്രോള് ബോംബ് കണ്ടെത്താന്‍ കഴിയുന്ന എന്‍എല്‍ജെഡി,മൈന്സ്വീപ്പേഴ്സ് എന്നിവയുടെ സഹായത്താലാണ് പരിശോധന നടത്തിയത്.
രഹസ്യാന്വേഷണ വിഭാഗം സന്നിധാനത്ത് തീര്‍ത്ഥാടക വേഷത്തില്‍ നിരീക്ഷണം നടത്തും. വെട്ടുകത്തി,മറ്റ് ആയുധങ്ങള്‍ എന്നിവ കൊണ്ടുവരാന്‍ അനുവദിക്കില്ല. ബാഗുകള്‍ വലിയ നടപ്പന്തലിലെ സ്കാനറിലൂടെ കടത്തിവി്ട്ട് പരിശോധിച്ചതിന് ശേഷമെ പതിനെട്ടാം പടിയുടെ സമീപത്തേക്ക് പോകാന്‍ അനുവദിക്കു. ബാഗുകള്‍ പരമാവധി കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ അരുള്‍ ആര്.ബി.കൃഷ്ണ പറഞ്ഞു.
വനംവകുപ്പിന്റെ സഹകരണത്തോടെ വനത്തിലുള്ളിലും നിരീക്ഷണം ശക്തമാക്കും. ആളില്ലാത്ത സുരക്ഷാ നിരീക്ഷണ യന്ത്രമായ നേത്രകൂടി വനത്തിനുള്ളിലെ പരിശോധനകള്‍ക്ക് ഉപയോഗിക്കും. 9ന് കൂടുതല്‍ പോലീസ് സന്നിധാനത്ത് എത്തും.2350 പേരാണ് ഇതിനായി ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: