തൃപ്പൂണിത്തുറ: മൂന്ന് പെണ്മക്കളുള്ള പിതാവ് മകളെ ബലാത്സംഗം ചെയ്തതായി പരാതി. എരൂര്‍ ഇല്ലിക്കപ്പടി പള്ളിപ്പാനത്ത് വീട്ടില്‍ ഹരിദാസ് (50)നെതിരെയാണ് പരാതി. ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി കെട്ടിടനിര്‍മ്മാണത്തൊഴിലാളിയാണ്. ഭാര്യയും മറ്റ് മക്കളും വീട്ടില്‍ ഇല്ലാത്ത സമയംനോക്കിയാണ് പ്രതി മകളെ പീഡനത്തിനിരയാക്കിയത്. മൂന്നുമാസമായി തന്നെ പീഡിപ്പിക്കുന്നതായി ഹരിദാസിന്റെ മകള്‍ മൊഴി നല്കി. സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണി ഭയന്നാണ് പുറത്തുപറയാതിരുന്നത്. അമ്മയോട് പലതവണ പറയാന്‍ തുടങ്ങിയെങ്കിലും മര്‍ദ്ദനം ഭയന്ന് പറയാതിരിക്കുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. പീഡനം തുടര്‍ച്ചയായി ദിവസങ്ങളില്‍ ആയതോടെ റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറിയോട് പറയുകയായിരുന്നുവെന്ന് മകള്‍ പോലീസിനോട് പറഞ്ഞു. സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണം മനസിലായതോടെ പ്രതി ഒളിവില്‍ പോകാന്‍ തുടങ്ങവെ സിഐ ബൈജു എം. പൗലോസിന്റെ നേതൃത്വത്തില്‍ എസ്ഐ ശിവകുമാറും സംഘവും പ്രതിയെ തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന് സമീപത്തുനിന്നും അറസ്റ്റുചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: