കൊച്ചി: സംസ്ഥാനത്ത് റോഡുകളുടെ നവീകരണത്തിനായി 1824 കോടിരൂപ അനുവദിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പൊതുമരാമത്ത് പ്രവൃത്തികളുടെ സംസ്ഥാനതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണറോഡുകള്ക്കായി 552.11 കോടിരൂപ, മറ്റ് പ്രധാന റോഡുകള്‍ക്കായി 815 കോടി, റോഡ് നിര്‍മ്മാണത്തിനുള്ള നബാര്‍ഡിന്റെ ധനസഹായമായി 147 കോടിരൂപ, ദേശീയ പാത പൂര്ണ്ണമായുംകുഴിവിമുക്തമാക്കാന് (283 കി.മി) 187 കോടി, എം.എല്‍.എ. മാരുടെഅസറ്റ്ഡെവലപ്പ്മെന്റ് ഫണ്ട് മുഖേന 123 കോടിരൂപയുടെ പദ്ധതിഎന്നിവയാണ് ഇങ്ങനെ നടപ്പാക്കുന്നത്. എല്ലാ പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ഫെബ്രുവരിയോടെ പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയപാതകുഴിവിമുക്തമാക്കല് പ്രവൃത്തികള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും. സ്പീഡ്കേരള പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്ന പാലാരിവട്ടം ഫ്ളൈഓവര്‍ ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്യും. നിര്‍മ്മാണം നടന്നു വരുന്ന ഇടപ്പള്ളി ഫ്ളൈഓവര്‍, മെട്രോ റയിലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. കാലതാമസം വരാതെ ഇടപ്പള്ളി ഫ്ളൈഓവറും ഏപ്രില്‍മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് ഡിഎംആ.സി അറിയിച്ചതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: