കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ട വിധത്തില്‍ ഫണ്ട് വിനിയോഗം നടത്തുന്നില്ലെന്ന് ധനകാര്യ കമ്മിഷന്. പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള താമസം, കൃത്യമായി നിര്‍വഹിക്കുന്നതിനുള്ള കാലതാമസം, പദ്ധതി പൂര്‍ത്തിയായിട്ടും ചിലവ്കണക്ക് പൂര്‍ത്തിയാക്കുന്നത് വര്‍ഷാവസാനം തുടങ്ങിയ കാര്യങ്ങള്‍ സിറ്റിങ്ങിലൂടെ കമ്മീഷന് വിലയിരുത്തി. വേള്‍ഡ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ഒഴികെ ബാക്കിയെല്ലാം നേരത്തെ തന്നെ അനുവദിക്കുന്നുണ്ടെങ്കിലും വര്‍ഷാവസാനമാണ് തദ്ദേശ സ്ഥാപനങ്ങള്‍ കണക്ക് തരുന്നത്. വിലയിരുത്തലില്‍ വര്ഷാവസാനമല്ലാതെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഭരണകര്‍ത്താക്കള്‍ വ്യക്തമാക്കി. പദ്ധതിയുടെ ഗുണനിലവാരം പരിശോധിക്കല്‍ ഇതുമൂലം നഷ്ടപ്പെടുന്നുവെന്നും അഴിമതികള്‍ നടക്കുന്നുവെന്നും കമ്മിഷന് വ്യക്തമാക്കി. കോണ്ട്രാക്റ്റര്മാരുടെ കീഴില്‍ പദ്ധതി പ്രവര്‍ത്തനം നടക്കുന്നതിനാലാണ് കൂടുതലായും അഴിമതിയെന്നും തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതിക്ക് രൂപം നല്‍കുന്നതിനുള്ള വിദഗ്ദരുടെ അഭാവമുണ്ടെന്നും കണ്ടെത്തി.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം ഈ വര്‍ഷാവസാനത്തെ കണക്കു പ്രകാരം 25.26 ശതമാനം വിനിയോഗിച്ചു. കോര്പ്പറേഷന് 23.5 ശതമാനം മുനിസിപ്പാലിറ്റി 25 ശതമാനം ജില്ലാപഞ്ചായത്ത് 28 ശതമാനം ബ്ലോക്ക് പഞ്ചായത്ത് 15 ശതമാനം ഗ്രാമപഞ്ചായത്ത് 28 ശതമാനം എന്നിങ്ങനെയാണ് വിനിയോഗം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളായ കൊച്ചി കോര്പ്പറേഷന്, ജില്ലാപഞ്ചായത്ത്, മുവാറ്റുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് കമീഷന് സിറ്റിങ് നടത്തിയത്. ജില്ലാപഞ്ചായത്ത് 2012-13 വര്‍ഷത്തില്‍ 65.2 ശതമാനം, 13-14 വര്‍ഷത്തില്‍ 66 ശതമാനം, 14-15 വര്‍ഷത്തില്‍ 78 ശതമാനം എന്നിങ്ങനെയാണ് ചിലവാക്കിയത്. ജില്ലാപഞ്ചായത്തില്‍ 1684 പദ്ധതികളില്‍ 1244 പദ്ധതിയാണ് നടപ്പാക്കിയത്.
ഗുണഭോക്ത സമിതിയെ ഏല്‍പ്പിച്ചു നടത്തിയതിനാല്‍ പദ്ധതി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കോര്പ്പറേഷന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ അംഗീകാരം നല്കീയത് 11.07.2014നാണ്. കോര്പ്പറേഷന് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. 825 പദ്ധതികള്‍ക്കായി മൊത്തം 102.1കോടി രൂപയാണ് അനുവദിച്ചത്. 552 പദ്ധതിയാണ് പൂര്‍ത്തീകരിച്ചത്. പദ്ധതികളെല്ലാം കോര്പ്പറേഷന് കരാര്‍ കൊടുക്കകയാണ് ചെയ്യുന്നത്. ഫണ്ട് അനുവധിച്ചാലും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം എടുക്കുന്നത് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു. 11-12 വര്‍ഷത്തില്‍ 64 ശതമാനം,12-13 വര്‍ഷത്തില്‍ 60 ശതമാനം,13-14 വര്‍ഷത്തില്‍ 67.5 ശതമാനം,14-15 വര്‍ഷത്തില്‍ 67.6 ശതമാനം വിനിയോഗിച്ചത്.
കണക്കെടുപ്പ് പ്രഹസനം
കൊച്ചി: ധനകാര്യ കമ്മിഷന്റെ കണക്കെടുപ്പ് പ്രഹസനമാകുന്നു. സംസ്ഥാനത്ത് ആകെ നാല് ജില്ലകളില്‍ മാത്രമാണ് കണക്കപ്പെടുപ്പ്. ഇതില്‍ എറണാകുളത്ത് പതിമൂന്ന് മുനിസിപ്പാലിറ്റികളില്‍ ഒരു മുനിസിപ്പാലിറ്റിയിലും നാല് പഞ്ചായത്തിലുമാണ് കണക്കെടുപ്പു നടന്നത്. വര്‍ഷാവസാനത്തില്‍ രണ്ടുമാസത്തിനുള്ളില്‍ ദ്രുതഗതിയിലാണ് കണക്കെടുപ്പു നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: