കണ്ണൂര്‍: കണ്ണൂര്‍ സബ്ജയിലില്‍ തടവുകാരനായിരു യുവാവ് മദ്യം കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ പരേതന്റെ ആശ്രിതര്‍ക്ക് ജയില്‍ വകുപ്പ് ഒരു ലക്ഷം രൂപ ധനസഹായം നല്കണമെ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു. തളിപ്പറമ്പ് ആലക്കോട് കുഞ്ഞിരാമന്റെ മകന് അനീഷാണ്(26) മരിച്ചത്. മരണകാരണം ആല്‍ക്കഹോളിക് വിത്ഡ്രോവല്‍ സിന്ഡ്രോമാണെ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജയില്‍ ആശുപത്രികളില്‍ മതിയായ ആധുനിക ഡീ അഡിക്ഷന് സെന്റര്‍ സജ്ജീകരിക്കണമെന്ന് കമ്മീഷന് ജയില്‍ വകുപ്പിന് നിര്‍ദ്ദേശം നല്കി. മദ്യം കിട്ടാതെ തടവുകാര്‍ നരകയാതനയിലൂടെ മരിക്കുന്ന സാഹചര്യം കേരളത്തില്‍ വര്ദ്ധിച്ചുവരികയാണെ് ഉത്തരവില്‍ പറയുന്നു. ഇത്തരം തടവുകാരുടെ ജീവന് രക്ഷിക്കാന്‍ വൈദ്യശാസ്ത്രം അശക്തവും അപര്യാപ്തവുമാണെ് കരുതാനാവില്ലെന്നും കെ.മോഹന്‍കുമാര്‍ ചൂണ്ടിക്കാണിച്ചു. പെരിന്തല്‍മണ്ണ സബ്ജയിലിലും സമാന സംഭവമുണ്ടായി. മറ്റ് ചില കേസുകളും കമ്മീഷന്റെ പരിഗണനയിലുണ്ട്.
ജയിലില്‍ മദ്യം കിട്ടാതെ മരിക്കുവരുടെ കൂട്ടത്തില്‍ കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരും ഉണ്ടാവും. ലഹരിക്ക് അടിമപ്പെട്ടവര്‍ പ്രതേ്യക സാഹചര്യത്തില്‍ പോലീസ് പിടിയിലാവുമ്പോള്‍ മദ്യം കിട്ടാതെ ജയിലില്‍ മരിക്കുന്നത് ഒഴിവാക്കണം. മദ്യാസക്തി ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമോ, രോഗലക്ഷണമോ മാത്രമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ മദ്യം കിട്ടാതെ ജയിലില്‍ മരിച്ചവരുടെ കണക്ക് ശേഖരിച്ച ശേഷം പുനര്‍വിചിന്തനത്തിന് ജയില്‍ വകുപ്പും സര്‍ക്കാരും തയ്യാറാകണം. ഇവര്‍ക്ക് യഥാസമയം ചികിത്സ നല്കാന് ജയിലധികൃതര്‍ക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു.
അനീഷിന്റെ കുടുംബത്തിന് രണ്ടുമാസത്തിനകം ഒരു ലക്ഷം രൂപ ആശ്വാസധനമായി നല്‍കണം. ഉത്തരവ് ജയില്‍ വകുപ്പ് സെക്രട്ടറി, ജയില്‍ ഡിജിപി, കണ്ണൂര്‍ സബ്ജയില്‍ സൂപ്രണ്ട് എിവര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: