പത്താന്‍കോട്: പത്താന്‍കോട് വ്യോമസേനാ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇവര്‍ക്കൊപ്പം ഫോറന്‍സിക് വിദഗ്ധരും എത്തിയിരുന്നു.
ഭീകരരുടെ മൃതദേഹങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. അന്വേഷണത്തില്‍ പാക് സഹായം തേടുമെന്ന് എന്‍ഐഎ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഭീകരര്‍ നടത്തിയ ഫോണ്‍ കോളുകളില്‍ നിന്ന് ഇവര്‍ക്ക് പാക് ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു.
ഗുരുദാസ്പുര്‍ എസ്പി സല്‍വിന്ദര്‍ സിംഗിനെയും ചോദ്യം ചെയ്യും. സല്‍വിന്ദര്‍ സിംഗും സുഹൃത്തും പാചകക്കാരനും സഞ്ചരിച്ച വാഹനം തട്ടിയെടുത്താണ് ഭീകരര്‍ വ്യോമസേനാ താവളത്തിനുള്ളില്‍ കടന്നത്.
സല്‍വിന്ദര്‍ സിംഗിനെയും പാചകക്കാരനെയും വഴിമധ്യേ വാഹനത്തില്‍നിന്ന് പുറംതള്ളിയെന്നാണ് ഇവര്‍ നല്കിയ മൊഴി. ഇതില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: