എരുമേലിയില്‍ നടക്കുന്ന പേട്ടതുള്ളല്‍ ഭക്തിനിര്‍ഭരമായ ആചാരമാണ്. ധര്‍മ്മശാസ്താവിനെ ദര്‍ശിക്കുവാന്‍ പോകുന്നവരെല്ലാം പേട്ട കെട്ടി, ആനന്ദനൃത്തം ചവിട്ടണം. പേട്ടതുള്ളാതെ കോട്ടപ്പടി കടന്നുകൂടാ എന്നൊരു പഴമൊഴി സാധാരണ പറഞ്ഞു വരുന്ന ഒന്നാണ്.എരുമേലിയില്‍ രണ്ടുക്ഷേത്രങ്ങളും വാവരുടെ ആലയവുമുണ്ട്. ഭക്തരുടെ അനുഷ്ഠാനമായ പേട്ടതുള്ളല്‍ എപ്പോഴും സന്നിധാനത്ത് നടതുറക്കുന്നകാലത്ത് പതിവുണ്ട്. മഹിഷിയുടെ മേല്‍ അയ്യപ്പസ്വാമി നൃത്തം ചവുട്ടിയ സ്ഥലമാണ് എരുമേലി. എരുമക്കൊല്ലി എന്നത് ലോപിച്ചാണ് എരുമേലി എന്നപേരുണ്ടായത്.
മനുഷ്യലോകത്തിനും ദേവന്മാര്ക്കും ഉപദ്രവകാരിയായ മഹിഷിയെ ശ്രീധര്‍മ്മശാസ്താവ് വധിച്ചതറിഞ്ഞ് ജനങ്ങള്‍ ആനന്ദത്താല്‍ മതിമറന്ന് നൃത്തം വയ്ക്കുകയായിരുന്നു. ദേവഗണങ്ങള്‍ പുഷ്പവൃഷ്ടി നടത്തി.
ഇതിന്റെ സ്മരണയാലാണ് എരുമേലിയിലെ പേട്ടതുള്ളല്‍. വര്‍ണ്ണങ്ങളില്‍ കുളിച്ച് വാദ്യങ്ങളുമായി ആടിപ്പാടിവരുന്ന സംഘങ്ങള്‍ എരുമേലിയെ ശബ്ദായമാനമാക്കുന്നു. അതിപുരാതനമായ ക്ഷേത്രത്തില്‍ ശാസ്താ പ്രതിഷ്ഠ വില്ലും അമ്പുമായി നായാട്ടു ഭാവത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: