കൊച്ചി: വിവേകാനന്ദ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എളമക്കര പേരണ്ടൂര്‍ വിവേകാനന്ദ നഗറില്‍ നിര്‍മ്മിച്ച സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ പ്രതിമയുടെ അനാച്ഛാദനം 12 ന് വൈകിട്ട് 4.30ന് നടക്കും.
അനാച്ഛാദന സമ്മേളനം മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം മുന്‍ അദ്ധ്യക്ഷ ഡോ. ലക്ഷ്മി കുമാരി മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന് എംഎല് എ, വിവേകാനന്ദ പഠന കേന്ദ്രം പ്രസിഡന്റ് ചാമ്പാടി രാധാകൃഷ്ണന്, കൗണ്‍സിലര്‍മാരായ രവിക്കുട്ടന്, ബീന മഹേഷ്, വി. ആര്. സുധീര്‍, സുധ ദീലിപ് എന്നിവര്‍ പങ്കെടുക്കും.
പത്തടി വലിപ്പത്തിലാണ് ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. പറവൂര്‍ തുരുത്തിപുറം സ്വദേശി സജീവ് സിദ്ധാര്‍ത്ഥാണ് ശില്പി. ഇതോടുബന്ധിച്ച് 10ന് വൈകിട്ട് 4ന് വിവേക യുവത യുവജന സമ്മേളനം ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ഡീന്‍ കുര്യാക്കോസ്, ടി.സി.സഞ്ജിത്ത്, ഷൈന്‍ ആന്റണി എന്നിവര്‍ പങ്കെടുക്കും.
11 ന് വൈകിട്ട് അഞ്ചിന് യോഗാ പ്രദര്‍ശനവും സമ്മേളനവും നടക്കും. യോഗാചാര്യന് ഡോ. ആര് രാജീവ്കുമാര്‍ പ്രഭാഷണം നടത്തുമെന്ന് പഠന കേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി ജീവന്‍ലാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: