ഇടുക്കി: ശബരിമല മകരവിളക്ക് ദര്‍ശനത്തിനായി മകരവിളക്ക് ദിവസം പുല്ലുമേട്ടിലെത്തുന്ന ഭക്തര്‍ക്കായി ജില്ലാ ഭരണകൂടം വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ഒരുക്കങ്ങളുടെ അവലോകനയോഗം കളക്ട്രേറ്റില്‍ നടന്നു. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം കെ.കെ.ആര്.പ്രസാദ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. ശബരിമല നോഡല്‍ ഓഫീസറും ഇടുക്കി സബ്കളക്ടറുമായ എന്റ്റിഎല് റഡ്ഡി ഒരുക്കങ്ങള്‍ വിശദീകരിച്ചു. ജനവരി 10 മുതല്‍ 16 വരെ വിവിധ സ്ഥലങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. പീരുമേട് താലൂക്ക്, മഞ്ചുമല, കുമളി, പീരുമേട് വില്ലേജ് എന്നിവടങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കും. ഭക്തരുടെ സുരക്ഷയ്ക്കായി 12 മുതല്‍ പാഞ്ചാലിമേട്ടിലും 14 മുതല്‍ പുല്ലുമേട്ടിലും താല്‍ക്കാലിക ബാരിക്കേഡുകള്‍ ഏര്‍പ്പെടുത്തും. കോഴിക്കാനം, പുല്ലുമേട്, പരുന്തുംപാറ, സത്രം, പാഞ്ചാലിമേട്, എന്നിവിടങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ വിവധ ഭാഷകളിലുള്ള അനൗണ്‍സ്മെന്റിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. കോഴിക്കാനം മുതല്‍ ഉപ്പുപാറവരെയുള്ള 11 കിലോമീറ്റര്‍ ദൂരത്ത് 13നുമുമ്പ് ആവശ്യമായ വെളിച്ചക്രമീകരണം ഏര്‍പ്പെടുത്തും. അഴുതക്കടവ് സത്രം റൂട്ടിലെ പരമ്പരാഗത പാതകളില്‍ ദിശാ സൂചികകളും ബോര്‍ഡുകളും സ്ഥാപിക്കും. മകരവിളക്ക് ദിവസം എലഫന്റ് കണ്ട്രോള് സ്ക്വാഡുകളെ ഏര്‍പ്പെടുത്തും. ഉപ്പുപാറ, പുല്ലുമേട് എന്നിവടങ്ങളിലും മകരവിളക്ക് ദിവസം വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ശുദ്ധജലം ലഭ്യമാക്കും.പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത് എന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: