കൊച്ചി: വനവാസികള്‍ക്ക് ഭൂമി നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച 12ന് പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ മാനന്തവാടിയിലെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. ഭൂമി വിതരണത്തിനുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു. ജോയിന്റ് വെരിഫിക്കേഷന് സമിതി സര്‍വ്വെ നടത്തി കണ്ടെത്തിയ ഭൂമി വനവാസികള്‍ക്ക് നല്‍കുന്നതിന് തടസ്സമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
വനവാസികള്‍ക്ക് അനുവദിക്കപ്പെട്ട ഭൂമി വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ടാറ്റയും ഹാരിസണും അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ കയ്യടക്കി വച്ചിരിക്കുകയാണ്. വയനാട് ജില്ലാ കളക്ടറുടെ കൈവശമുള്ള ടിആര്‍ഡിഎം അക്കൗണ്ടിലുള്ള 50 കോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങി വനവാസികള്‍ക്ക് നല്‍കണമെന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കണം. പട്ടികവര്‍ഗ്ഗ വികസന നയം പോലും രൂപീകരിക്കാന്‍ സംസ്ഥാന ഗവണ്മെന്റിന് സാധിച്ചിട്ടില്ലെന്നും ഷാജുമോന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: