തിരുവനന്തപുരം : കാര്‍ഷിക കടങ്ങള്‍ക്ക് 2016 ജൂണ്‍ 30 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവല്ല ഇടത്തറ വില്ലേജിലെ 1.62 ഏക്കര്‍ സ്ഥലം പൊതുമേഖലാ സ്ഥാപനമായ പിവിസി ലാറ്റക്സ് യൂണിറ്റ് തുടങ്ങുന്നതിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് തീരുമാനിച്ചു. എക്സൈസ് വകുപ്പില്‍ ആംനസ്റ്റി പദ്ധതിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി 2016 മാര്‍ച്ച് 31വരെ നീട്ടിനല്‍കും.
റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഈമാസം 19ന് റെയില്‍വേയുമായി ഡല്‍ഹിയില്‍ എംഒയു ഒപ്പിടും. സബര്‍ബന്‍ റെയില്‍, പുതിയ റെയില്‍വേ ലൈനുകള്‍ തുടങ്ങിയവയില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായാണ് എംഒയു ഒപ്പിടുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി, കേരളത്തില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന് മുഹമ്മദ് എന്നിവര്‍ പങ്കെടുക്കും.
പാലക്കാട് കോച്ച് ഫാക്ടറി എംഒയുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫാക്ടറിക്കാവശ്യമായ സ്ഥലം വിട്ടുകൊടുക്കണമെന്നാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. പദ്ധതിക്കായി പങ്കാളിയെ വേണമെന്നാണ് റെയില്‍വേയുടെ നിലപാട്. നേരത്തെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും റെയില്‍വേ പരിഗണിച്ചിരുന്നില്ല. പങ്കാളിയെ കണ്ടെത്തുന്നത് വേഗത്തിലാക്കുമെന്ന് റെയില്‍വേ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: