തിരുവനന്തപുരം: കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ പിണറായി വിജയന് തനിക്കെതിരെ പറഞ്ഞത് ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ അറിയുന്ന, തന്റെ പൊതുജീവിതം മനസിലാക്കിയവര്‍ എന്നെക്കുറിച്ച് പറഞ്ഞതൊന്നും വിശ്വസിക്കില്ല.
താന്‍ ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. എന്നും സമാധാനത്തിന് വേണ്ടി നിലകൊണ്ടയാളാണ് താന്‍. കേരള ജനത സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവും തനിക്കുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ആര്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തയാളാണ് താന്‍. ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ അതിനെ ജനം രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.
അതേസമയം, വോട്ട് നേടാനുള്ള ശ്രമമാണെങ്കില്‍ ജനം തിരിച്ചടിക്കുമെന്നും അത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും താന്‍ ഓര്‍മ്മിപ്പിച്ചു. സിപിഎമ്മിനും ബിജെപിക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ആശയസമരം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: