മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ സനാതനധര്‍മ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 55-ാംമത് മകരഭരണി മഹോത്സവവും ഭാഗവതസപ്താഹയജ്ഞവും പത്ത് മുതല്‍ 18വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്തിന് വൈകിട്ട് അഞ്ചിന് മകരഭരണി മഹോത്സവത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിക്കും. സനാതനധര്‍മ്മ സേവാസംഘം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.
സനാതനധര്‍മ്മ പുരസ്ക്കാര സമര്‍പ്പണം മലയാള സര്‍വ്വകലാശാല വൈസ്ചാന്സിലര് കെ.ജയകുമാര്‍ നിര്‍വ്വഹിക്കും. പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ദന് ഡോ.ഗംഗാധരന് പുരസ്ക്കാരം ഏറ്റുവാങ്ങും. രാത്രി ഏഴിന് കര്‍ണ്ണാട്ടിക് ഫ്യൂഷന്‍.
17ന് വൈകിട്ട് അഞ്ചിന് ലക്ഷാര്‍ച്ചന. 18ന് രാവിലെ പത്തിന് മകരഭരണി സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് മൂന്നിന് അവഭൃഥസ്നാനഘോഷയാത്ര. വൈകിട്ട് ഏഴിന് വാര്‍ഷിക സമ്മേളനം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് റ്റി.പി. ശ്രീനിവാസന് ഉജ്ഘാടനം ചെയ്യും. എന്‍. ഗോപാലകൃഷ്ണപിളള അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ മുഖ്യാതിഥിയാകും. രാത്രി 9.30ന് എഴുന്നെള്ളിപ്പ്. 11ന് വെടിക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: