തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് വായ്പ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ രഹസ്യ പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. മൈക്രോഫിനാന്‍സിന്റെ മറവില്‍ 15 കോടി തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നല്കിയ പരാതി പരിഗണിക്കവെ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി കോടതിയില്‍ പറയുകയുണ്ടായി. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് നടത്തിയ രഹസ്യ പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
പിന്നാക്ക വികസന കോര്പറേഷന് മുന്‍ എംഡി എന്‍. നജീബിനെതിരെ വകുപ്പ് തലനടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നജീബ് വിരമിച്ചതിനാല്‍ നടപടി സ്വീകരിച്ചില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. അതേസമയം, റിപ്പോര്‍ട്ടില്‍ മറ്റാരുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. ഈ മാസം 11ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്കി. അന്ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: