കോട്ടയം: വിജയപുരം ഒന്നാം വാര്‍ഡിലെ റോഡുകളെല്ലാം തകര്‍ന്നിട്ട് വര്‍ഷങ്ങളായി. റോഡു നന്നാക്കാന്‍ സ്ഥലം എഎല്‍എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ളവരുടെ പിന്നാലെ നിവേദനങ്ങളുമായി നടന്ന് പ്രദേശവാസികള്‍ മടുത്തു. നാലു വര്‍ഷം മുമ്പ് റോഡ് ഉടന്‍ നന്നാക്കുമെന്ന് പറഞ്ഞ് തകര്‍ന്ന റോഡിന്റെ വശങ്ങളില് മെറ്റലും കരിങ്കല്‍ പൊടിയും ഇറക്കി. ഇതുവരെയായി റോഡുകളുടെ പുനര്‍നിര്‍മ്മാണം നടന്നില്ല. യാത്രാ സൗകര്യത്തിനായി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട ജനങ്ങള്‍ക്ക് ഇപ്പോള്‍ ശുദ്ധവായുവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
തകര്‍ന്ന റോഡില്‍ കൂടി ഇരുചക്ര വാഹനമടക്കമുള്ള വാഹനങ്ങളോടുകയോ, കാറ്റടിക്കുകയോ ചെയ്താല്‍ പ്രദേശമാകെ പൊടികൊണ്ട് നിറയും. പ്രദേശത്തെ കുട്ടികളടക്കമുള്ളവര്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമപ്പെട്ടതായി സൂചനയുണ്ട്. സ്കുളുകള്‍, അംഗനവാടിയടക്കം പൊടിശല്യം രൂക്ഷമായിട്ടും അധികൃതര്‍ അനങ്ങുന്നില്ല.
റോഡുകള്‍ പുനര്‍ നിര്‍മ്മിച്ച് പൊടിശല്യത്തില്‍ നിന്നും പ്രദേശത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ ബിജെപി വാര്‍ഡ് കമ്മറ്റി തീരുമാനിച്ചു. വാര്‍ഡ് പ്രസിഡന്റ് ഹരിരാജ് വട്ടേടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ. ഹരികുമാര്‍, രണ രാജന് പൂഴിമേല്‍, ബാലന് തോട്ടുപുറം, എം.പി. രമേശന്, കെ.ആര്. മോഹനന്, അനില്‍ കൊച്ചുപുരയ്ക്കല്‍, അശോക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: