തിരുവനന്തപുരം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ 11ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നു. പാളയം ഗണപതി ക്ഷേത്ര നടയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കുക, കെ.റ്റി. ശങ്കരന് നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പിലാക്കുക, അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുകള്‍ വീണ്ടെടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനും രാജശേഖരന് മാര്‍ച്ച് ഉദ്ഘാടനവും മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ സന്ന്യാസി ശ്രേഷ്ഠന്മാരുള്‍പ്പെടെ മുഴുവന്‍ സംഘടനാ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഭാരവാഹികളായ സ്വാമി അയ്യപ്പദാസ്, സി.കെ. കുഞ്ഞ്, കെ.എസ്. നാരായണന്, പി.വി. മോഹനന്, എം. ശ്രീധരന്, ജി.ബി. ദിനചന്ദ്രന്, മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ഡോ.വി.ടി. രമ, ഡോ. ശ്രീ ഗംഗ, കെ.എസ്. വിജയന്, വി. രജേന്ദ്രന്‍, എം.എസ്. രമേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ ബ്രഹ്മചാരി ഭാര്വറാം, ബിജു, പ്രഭാകരന്, ജ്യോതീന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍. സുരേന്ദ്രകുറിപ്പ്, ജില്ലാ സെക്രട്ടറി വി.ജി. ഷാജു എന്നിവര്‍ പ്രസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: