കൊച്ചി: എറണാകുളം എളമക്കര അലശക്കോട്ട് വീട്ടില്‍ സ്മിതയെ ദുബായില്‍ കാണാതായ കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനെതുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. 2005 സെപ്റ്റംബര്‍ മൂന്നിനാണ് സ്മിതയെ കാണാതായത്.
സ്മിതയുടെ ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് കഴിഞ്ഞദിവസം വന്നതിനെതുടര്ന്നാണിത്. കേസിന്റെ അന്വേഷണത്തിനായി എഫ്ഐആര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ്ചെയ്ത ഭര്‍ത്താവ് തോപ്പുംപടി ചിറക്കല്‍ വലിയപറമ്പില്‍ ആന്റണി (സാബു 44) ഇപ്പോള്‍ കേസില്‍ ജാമ്യത്തിലാണ്. ദുബായിലായിരുന്ന ആന്റണി 2005ലാണ് സ്മിതയെ വിവാഹം കഴിച്ചത്. അവധികഴിഞ്ഞ് ദുബായിലേക്ക് മടങ്ങിയ ആന്റണി മൂന്നുമാസത്തിനുശേഷം സ്മിതയെ അങ്ങോട്ടു വരുത്തുകയായിരുന്നു.
ആദ്യദിവസങ്ങളില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുമായിരുന്നെങ്കിലും പിന്നീട് സ്മിതയെ കാണാതായതായി ആന്റണി ബന്ധുക്കളെ അറിയിച്ചു. കാമുകനായ ഡോക്ടറുമൊത്ത് പോവുകയാണെന്ന് സ്മിതയുടെ പേരില്‍ വ്യാജ കത്ത് തയ്യാറാക്കി ആന്റണി നാട്ടിലേക്ക് അയച്ചിരുന്നു.
ഈ കത്ത് സ്മിത എഴുതിയതല്ലെന്ന് ഫോറന്‍സിക് പരിശോധനവഴി തെളിയിച്ചാണ് െ്രെകംബ്രാഞ്ച് സംഘം ആന്റണിയെ അറസ്റ്റ്ചെയ്തത്. ഇതിനിടെ സ്മിതയുടെതെന്ന് കരുതുന്ന മൃതദേഹം ദുബായിയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയില്‍ സാമ്യം കാണാത്തതിനാല്‍ മൃതദേഹം സംബന്ധിച്ച് അഭ്യൂഹം നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: