ജലന്തര്‍ : ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്ന് 30 കോടി രൂപയുടെ ഹെറോയിന്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) പിടിച്ചെടുത്തു. ആറു പായ്ക്കറ്റുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഫിറോസ്പൂരിലെ മാണ്ഡിപൂര് അതിര്‍ത്തിഭാഗത്ത് നിന്നാണ് ഹെറോയിന്‍ പിടികൂടിയത്.
അതിര്‍ത്തിയിലെ കമ്പിവേലിക്കടിയിലെ പൈപ്പിലൂടെയാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. പട്രോളിംഗിനിടെയാണ് ജവാന്മാര് കള്ളക്കടത്ത് സംഭത്തിന്റെ പദ്ധതി പൊളിച്ചത്. സൈനികര്‍ കീഴടങ്ങാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും കള്ളക്കടത്തുസംഘം വെടിവെക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
പഠാന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി മേഖലകളില്‍ സുരക്ഷാ സൈനികര്‍ കര്‍ശന പരിശോധന നടത്തി വരികയാണ്. പാകിസ്താനില്‍ നിന്ന് കോടികളുടെ ലഹരിമരുന്നാണ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്. സുരക്ഷാ പരിശോധന കര്‍ശനമാണെങ്കിലും പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കടത്താന്‍ ശ്രമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: