ന്യൂദല്‍ഹി: 2015ലെ ഏറ്റവും മോശമായ നേതാവായി ദല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കേജ്രിവാള്
തെരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഗൂഞ്ജ് ഇന്ത്യ ഇന്‍ഡക്സിന്റെ സര്‍വ്വെ റിപ്പോര്‍ട്ടാണ് കഴിഞ്ഞവര്‍ഷത്തെ മോശം നേതാവായി കേജ്രിവാളിനെ കണ്ടെത്തിയത്.
സമൂഹിക മാധ്യമങ്ങളില്‍ ഇടപ്പെടുന്ന ജനങ്ങളുടെ അഭിപ്രായം അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വെ. ജനങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വെറുപ്പു പ്രകടപ്പിച്ചത് കേജ്രിവാളിനെതിരെയായിരുന്നു. ഗൂഗിള്‍ സെര്‍ച്ച്, ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ വൈറലായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വെ നടന്നത്.
ആദ്യ പത്തു സ്ഥാനങ്ങളില്‍ രാഷ്ട്രീയക്കാര്‍ കൂടുതലുള്ള സര്‍വ്വേയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാമതും, ബോളിവുഡ് താരം അമീര്‍ ഖാന് മൂന്നാമതും ഇടം പിടിച്ചു.
ടെലിവിഷന്‍ മാധ്യമ പ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബോളിവുഡ് താരം ഷാരൂഖ് ഖാന്, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പട്ടേല്‍ സമരനായകന് ഹര്‍ദിക് പട്ടേല്‍, ഗായകന് യോ യോ ഹണീസിംഗ് തുടങ്ങിയവരാണ് ആദ്യ പത്തുപേരില്‍ ഇടം പിടിച്ച പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: